കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) റിക്രൂട്ട്മെന്റിന് നിലവിൽ സർവീസിലുള്ളവർക്ക് സംവരണതത്വം ബാധകമാക്കുന്നതിനെതിരേ സമസ്ത നായർ സമാജം നൽകിയ ഹർജിയിൽ കക്ഷി ചേരാൻ മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് നൽകിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. നിലവിലുള്ള നോണ്‍ ഗസറ്റഡ്, ഗസറ്റഡ് ഉദ്യോഗസ്ഥരിൽനിന്ന് കെഎഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മറ്റ് പിന്നോക്ക സമുദായാംഗങ്ങൾക്ക് സംവരണം നടപ്പാക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജിയിലാണ് കക്ഷി ചേരുന്നത്.
നേരിട്ട് നിയമനം നടത്തുന്ന ഒന്നാം സ്ട്രീമിനും സർവീസിലുള്ളവരിൽനിന്ന് (നോണ്‍ ഗസറ്റഡ്, ഗസറ്റഡ്) നടത്തുന്ന രണ്ടും മൂന്നും സ്ട്രീമുകൾക്കുമടക്കം സംവരണം ബാധമാക്കി ഈ വർഷം ജൂലൈ 11നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കെഎഎസ് അവതരിപ്പിക്കുന്പാൾ ഇത്തരമൊരു സംവരണം സർക്കാർ സൂചിപ്പിച്ചിരുന്നില്ലെന്നാണ് പ്രധാന ഹർജിയിലെ വാദം.
നേരിട്ട് നിയമനം നടത്തുന്ന ഒന്നാം സ്ട്രീമിനും സർവീസിലുള്ളവരിൽനിന്ന് (നോണ്‍ ഗസറ്റഡ്, ഗസറ്റഡ്) നടത്തുന്ന രണ്ടും മൂന്നും സ്ട്രീമുകൾക്കുമടക്കം സംവരണം ബാധമാക്കി ഈ വർഷം ജൂലൈ 11നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കെഎഎസ് അവതരിപ്പിക്കുന്പാൾ ഇത്തരമൊരു സംവരണം സർക്കാർ സൂചിപ്പിച്ചിരുന്നില്ലെന്നാണ് പ്രധാന ഹർജിയിലെ വാദം.