തൃശൂർ: പ്രവാസി ക്ഷേമത്തിനായി സർക്കാർ കേരള പ്രവാസി ക്ഷേമ ബോർഡ് വഴി നടപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വൈകുന്നേരം അഞ്ചിനു സിഎംഎസ് സ്കൂളിന് എതിർവശത്തു തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ ടി.എം. തോമസ് ഐസക്, എ.സി. മൊയ്തീൻ, സി.രവീന്ദ്രനാഥ്, ടി.എൻ. പ്രതാപൻ എംപി, കെ.വി.അബ്ദുൽഖാദർ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.
മൂന്നുലക്ഷം രൂപ മുതൽ 51 ലക്ഷം രൂപവരെ ഒറ്റത്തവണ ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നിക്ഷേപങ്ങൾ സ്വീകരിച്ച് കിഫ്ബിക്കു കൈമാറും. കിഫ്ബി നൽകുന്ന തുകയും സർക്കാർ വിഹിതവും ചേർത്ത് നിക്ഷേപകർക്കു നാലാം വർഷം മുതൽ പ്രതിമാസം 10 ശതമാനം ഡിവിഡന്റ് നൽകുമെന്ന് പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി.കുഞ്ഞുമുഹമ്മദ്, സിഇഒ എം.രാധാകൃഷ്ണൻ, ഡയറക്ടർ കെ.സി.സജീവ് തൈക്കാട് എന്നിവർ പറഞ്ഞു.
വൈകുന്നേരം അഞ്ചിനു സിഎംഎസ് സ്കൂളിന് എതിർവശത്തു തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ ടി.എം. തോമസ് ഐസക്, എ.സി. മൊയ്തീൻ, സി.രവീന്ദ്രനാഥ്, ടി.എൻ. പ്രതാപൻ എംപി, കെ.വി.അബ്ദുൽഖാദർ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.
മൂന്നുലക്ഷം രൂപ മുതൽ 51 ലക്ഷം രൂപവരെ ഒറ്റത്തവണ ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നിക്ഷേപങ്ങൾ സ്വീകരിച്ച് കിഫ്ബിക്കു കൈമാറും. കിഫ്ബി നൽകുന്ന തുകയും സർക്കാർ വിഹിതവും ചേർത്ത് നിക്ഷേപകർക്കു നാലാം വർഷം മുതൽ പ്രതിമാസം 10 ശതമാനം ഡിവിഡന്റ് നൽകുമെന്ന് പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി.കുഞ്ഞുമുഹമ്മദ്, സിഇഒ എം.രാധാകൃഷ്ണൻ, ഡയറക്ടർ കെ.സി.സജീവ് തൈക്കാട് എന്നിവർ പറഞ്ഞു.