തൃശൂര്‍: രണ്ടുദിവസം കഴിഞ്ഞ് തേക്കിന്‍കാട് മൈതാനത്ത് 2500 പേരുടെ ശിങ്കാരിമേളം കൊട്ടിത്തിമര്ക്കുമ്പോൾ അതു ഗിന്നസ് റിക്കാര്‍ഡിലേക്കുള്ള മേളപ്പെരുമയാകും. ശിങ്കാരിമേളം വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ഈ മഹാശിങ്കാരിമേളപ്പൂരത്തിനു സാക്ഷ്യംവഹിക്കാന്‍ ഗിന്നസ് പ്രതിനിധികളെത്തും.
14ന് വൈകുന്നേരം നാലിനു തെക്കേഗോപുരനടയിൽ ഒരു മണിക്കൂറാണ് മേളത്തിന് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ എല്ലാ ജില്ലകളില്‍നിന്നും സ്ത്രീകളുൾപ്പെടെയുള്ള ശിങ്കാരിമേള വിദഗ്ധരുടെ പങ്കാളിത്തമുണ്ടാകുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓരോ ജില്ലയിലും മഹാശിങ്കാരിമേളത്തിനുള്ള പരിശീലനം നടന്നുവരികയാണ്. സമാപന സമ്മേളനം തെക്കേഗോപുരനടയില്‍ വൈകുന്നേരം ചീഫ് വിപ്പ് കെ. രാജന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാടന്‍പാട്ട് കലാകാരന്മാര് അവതരിപ്പിക്കുന്ന നാട്ടുപാട്ടുരാവ് ഉണ്ടായിരിക്കും.
14ന് വൈകുന്നേരം നാലിനു തെക്കേഗോപുരനടയിൽ ഒരു മണിക്കൂറാണ് മേളത്തിന് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ എല്ലാ ജില്ലകളില്‍നിന്നും സ്ത്രീകളുൾപ്പെടെയുള്ള ശിങ്കാരിമേള വിദഗ്ധരുടെ പങ്കാളിത്തമുണ്ടാകുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓരോ ജില്ലയിലും മഹാശിങ്കാരിമേളത്തിനുള്ള പരിശീലനം നടന്നുവരികയാണ്. സമാപന സമ്മേളനം തെക്കേഗോപുരനടയില്‍ വൈകുന്നേരം ചീഫ് വിപ്പ് കെ. രാജന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാടന്‍പാട്ട് കലാകാരന്മാര് അവതരിപ്പിക്കുന്ന നാട്ടുപാട്ടുരാവ് ഉണ്ടായിരിക്കും.