കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് മരട് ചിലവന്നൂർ കായൽ തീരത്ത് ഫ്ളാറ്റ് നിർമിച്ച കേസിൽ ഗോൾഡൻ കായലോരം ഡയറക്ടർ വി.യു. സിദ്ദിഖ്, കെ.വി. ജോസ് വർഗീസ് എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഇരുവരും 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താൽ മജിസ്ട്രേട്ട് മുന്‍പാകെ ഇവരെ ഹാജരാക്കി ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേൽ ജാമ്യം അനുവദിക്കണമെന്നും വിധിയിൽ പറയുന്നു.
പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. ചിലവന്നൂർ കായൽത്തീരത്തെ സ്ഥലമുടമകളുമായി ഭഗീരഥ കണ്‍സ്ട്രക്ഷനാണ് കരാർ ഉണ്ടാക്കി 40 അപ്പാർട്ട്മെന്റുകളുള്ള കെട്ടിടത്തിന്റെ നിർമാണം 1995ൽ തുടങ്ങിയത്.
പിന്നീട് ഈ സ്ഥലം തങ്ങൾ കെട്ടിടമുൾപ്പെടെ വാങ്ങുകയാണ് ചെയ്തതെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകൾ പൊളിച്ചു കളയാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണെന്നും ഹർജിക്കാർ വാദിച്ചു.
ഇരുവരും 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താൽ മജിസ്ട്രേട്ട് മുന്‍പാകെ ഇവരെ ഹാജരാക്കി ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേൽ ജാമ്യം അനുവദിക്കണമെന്നും വിധിയിൽ പറയുന്നു.
പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. ചിലവന്നൂർ കായൽത്തീരത്തെ സ്ഥലമുടമകളുമായി ഭഗീരഥ കണ്‍സ്ട്രക്ഷനാണ് കരാർ ഉണ്ടാക്കി 40 അപ്പാർട്ട്മെന്റുകളുള്ള കെട്ടിടത്തിന്റെ നിർമാണം 1995ൽ തുടങ്ങിയത്.
പിന്നീട് ഈ സ്ഥലം തങ്ങൾ കെട്ടിടമുൾപ്പെടെ വാങ്ങുകയാണ് ചെയ്തതെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകൾ പൊളിച്ചു കളയാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണെന്നും ഹർജിക്കാർ വാദിച്ചു.