തിരുവനന്തപുരം: കേരള പുനർനിർമാണവുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകൾ സമർപ്പിച്ച 182.76 കോടി രൂപയുടെ പദ്ധതികൾക്കു മന്ത്രിസഭ അംഗീകാരം നൽകി. കൃഷി, മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ പദ്ധതികൾക്കും മാപ്പത്തോണ്‍ പദ്ധതിക്കുമാണ് അനുമതി നൽകിയത്.
തീരത്തുനിന്നു മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഭവനനിർമാണ പദ്ധതിയടക്കമുള്ളവയാണ് മത്സ്യബന്ധന വകുപ്പ് സമർപ്പിച്ചിരുന്നത്. സംസ്ഥാനത്തിന്റെ പ്രാദേശിക ഭൂപടം തയാറാക്കാൻ ഐടി മിഷന്റെ സഹകരണത്തോടെയാണ് മാപ്പത്തോണ്‍ കേരളം പദ്ധതി നടപ്പാക്കുന്നത്. നമുക്കു നമ്മുടെ ഭൂപടം നിർമിക്കാം എന്ന ആശയവുമായി നടപ്പാക്കുന്ന പദ്ധതിയിൽ പ്രകൃതിക്ഷോഭ നിയന്ത്രണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ പ്രകൃതിവിഭവങ്ങൾ മറ്റുവിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ഭൂപടങ്ങളാണ് തയാറാക്കുക. എല്ലാ പ്രദേശങ്ങളിലെയും ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ പ്രകൃതിവിഭവങ്ങൾ എന്നിവ കണ്ടെത്തുകയും ചെയ്യും. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് പ്ലാറ്റ്ഫോമിലാണ് ഇതു തയാറാക്കുക.
കേരള പുനർ നിർമാണ പദ്ധതി ഉന്നതാധികാര സമിതി അംഗീകരിച്ച പദ്ധതി നിർദേശങ്ങൾ ലോക ബാങ്കിന്റെ വികസന വായ്പയിൽ നിന്നു നടപ്പാക്കാനാണു തീരുമാനം. അതേസമയം സാന്പത്തിക പ്രതിസന്ധിയെ തുടർന്നു ലോകബാങ്ക് സഹായത്തിൽ നിന്നുള്ള 1783 കോടി രൂപ സർക്കാർ ജീവനക്കാരുടെ ശന്പളത്തിനായി വകമാറ്റിയെന്ന് ആരോപണം ഉയർന്നിരുന്നു.
182.76 കോടി രൂപ ചെലവു വരുന്ന 12 പദ്ധതികളാണ് അംഗീകരിച്ചത്
• സംയോജിത കൃഷിയിലൂടെ ജനങ്ങളുടെ വരുമാനം വർധിപ്പിക്കുന്ന പദ്ധതി. ഇടുക്കി, വയനാട് ജില്ലകൾക്ക് പ്രത്യേക ഉൗന്നൽ. (50 കോടി)
• അതിരപ്പിള്ളി ട്രൈബൽവാലി കാർഷിക വികസന പദ്ധതി (7.92 കോടി).
• അട്ടപ്പാടിക്ക് സമഗ്ര കൃഷി വികസന പദ്ധതി (7.99 കോടി)
• പഴം, പച്ചക്കറി വിപണന ശൃംഖല ശക്തിപ്പെടുത്തുന്ന പദ്ധതി (15 കോടി)
• തോട്ടകൃഷിക്കും പുഷ്പകൃഷിക്കും മികവിന്റെ കേന്ദ്രം ( നാലു കോടി).
• കുട്ടനാടിന്റെ നെൽകൃഷിയുടെ സുസ്ഥിരവികസനത്തിന് ആവാസ വ്യവസ്ഥ (2.91 കോടി).
• യന്ത്രവൽകൃത കൃഷിയിലൂടെ വടക്കൻ കേരളത്തിൽ ഓർഗാനിക് കൃഷി, ജൈവ വൈവിധ്യ കൃഷി എന്നിവ വികസിപ്പിക്കാൻ പദ്ധതി (3 കോടി രൂപ).
• ചെങ്ങന്നൂർ സമൃദ്ധി തരിശു രഹിത മണ്ഡലം പദ്ധതി (10 കോടി).
• മുണ്ടേരിയിലും മറ്റ് കൃഷി ഭവനങ്ങളിലും ഡിപ്പാർട്ട്മെന്റ് ഫാം പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി (6 കോടി)
• പ്രളയബാധിത ജില്ലകളിൽ മണ്ണ് സംരക്ഷണം (60.94 കോടി രൂപ).
• നേര്യമംഗലത്ത് സംയോജിത ഫാം മാനേജ്മെന്റ് (10 കോടി).
• കാർഷിക കർമ സേനകളും കാർഷിക സേവന കേന്ദ്രങ്ങളും ശക്തിപ്പെടുത്തുന്ന പദ്ധതി (5 കോടി).
•പ്രളയത്തിൽ തകർന്ന മത്സ്യബന്ധന സൗകര്യങ്ങൾ പുനർ നിർമ്മിക്കാൻ (2 കോടി). ശുദ്ധജല അലങ്കാര മത്സ്യം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ബ്രൂഡ് ബാങ്ക് (98 ലക്ഷം).
• അക്വാറിയം ഫാബ്രിക്കേഷൻ യൂണിറ്റ് (4 ലക്ഷം)
• അക്വാറ്റിക് പ്ലാന്റ് പ്രൊഡക്ഷൻ യൂണിറ്റ് (1.85 ലക്ഷം)
• ദുരന്ത പ്രതിരോധം മെച്ചപ്പെടുത്തുന്നതിന് കേരളത്തിന്റെ വിശദമായ പ്രാദേശിക ഭൂപടം പങ്കാളിത്ത അടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന പദ്ധതി. ചെലവ് 4.24 കോടി രൂപ.
തീരത്തുനിന്നു മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഭവനനിർമാണ പദ്ധതിയടക്കമുള്ളവയാണ് മത്സ്യബന്ധന വകുപ്പ് സമർപ്പിച്ചിരുന്നത്. സംസ്ഥാനത്തിന്റെ പ്രാദേശിക ഭൂപടം തയാറാക്കാൻ ഐടി മിഷന്റെ സഹകരണത്തോടെയാണ് മാപ്പത്തോണ്‍ കേരളം പദ്ധതി നടപ്പാക്കുന്നത്. നമുക്കു നമ്മുടെ ഭൂപടം നിർമിക്കാം എന്ന ആശയവുമായി നടപ്പാക്കുന്ന പദ്ധതിയിൽ പ്രകൃതിക്ഷോഭ നിയന്ത്രണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ പ്രകൃതിവിഭവങ്ങൾ മറ്റുവിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ഭൂപടങ്ങളാണ് തയാറാക്കുക. എല്ലാ പ്രദേശങ്ങളിലെയും ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ പ്രകൃതിവിഭവങ്ങൾ എന്നിവ കണ്ടെത്തുകയും ചെയ്യും. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് പ്ലാറ്റ്ഫോമിലാണ് ഇതു തയാറാക്കുക.
കേരള പുനർ നിർമാണ പദ്ധതി ഉന്നതാധികാര സമിതി അംഗീകരിച്ച പദ്ധതി നിർദേശങ്ങൾ ലോക ബാങ്കിന്റെ വികസന വായ്പയിൽ നിന്നു നടപ്പാക്കാനാണു തീരുമാനം. അതേസമയം സാന്പത്തിക പ്രതിസന്ധിയെ തുടർന്നു ലോകബാങ്ക് സഹായത്തിൽ നിന്നുള്ള 1783 കോടി രൂപ സർക്കാർ ജീവനക്കാരുടെ ശന്പളത്തിനായി വകമാറ്റിയെന്ന് ആരോപണം ഉയർന്നിരുന്നു.
182.76 കോടി രൂപ ചെലവു വരുന്ന 12 പദ്ധതികളാണ് അംഗീകരിച്ചത്
• സംയോജിത കൃഷിയിലൂടെ ജനങ്ങളുടെ വരുമാനം വർധിപ്പിക്കുന്ന പദ്ധതി. ഇടുക്കി, വയനാട് ജില്ലകൾക്ക് പ്രത്യേക ഉൗന്നൽ. (50 കോടി)
• അതിരപ്പിള്ളി ട്രൈബൽവാലി കാർഷിക വികസന പദ്ധതി (7.92 കോടി).
• അട്ടപ്പാടിക്ക് സമഗ്ര കൃഷി വികസന പദ്ധതി (7.99 കോടി)
• പഴം, പച്ചക്കറി വിപണന ശൃംഖല ശക്തിപ്പെടുത്തുന്ന പദ്ധതി (15 കോടി)
• തോട്ടകൃഷിക്കും പുഷ്പകൃഷിക്കും മികവിന്റെ കേന്ദ്രം ( നാലു കോടി).
• കുട്ടനാടിന്റെ നെൽകൃഷിയുടെ സുസ്ഥിരവികസനത്തിന് ആവാസ വ്യവസ്ഥ (2.91 കോടി).
• യന്ത്രവൽകൃത കൃഷിയിലൂടെ വടക്കൻ കേരളത്തിൽ ഓർഗാനിക് കൃഷി, ജൈവ വൈവിധ്യ കൃഷി എന്നിവ വികസിപ്പിക്കാൻ പദ്ധതി (3 കോടി രൂപ).
• ചെങ്ങന്നൂർ സമൃദ്ധി തരിശു രഹിത മണ്ഡലം പദ്ധതി (10 കോടി).
• മുണ്ടേരിയിലും മറ്റ് കൃഷി ഭവനങ്ങളിലും ഡിപ്പാർട്ട്മെന്റ് ഫാം പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി (6 കോടി)
• പ്രളയബാധിത ജില്ലകളിൽ മണ്ണ് സംരക്ഷണം (60.94 കോടി രൂപ).
• നേര്യമംഗലത്ത് സംയോജിത ഫാം മാനേജ്മെന്റ് (10 കോടി).
• കാർഷിക കർമ സേനകളും കാർഷിക സേവന കേന്ദ്രങ്ങളും ശക്തിപ്പെടുത്തുന്ന പദ്ധതി (5 കോടി).
•പ്രളയത്തിൽ തകർന്ന മത്സ്യബന്ധന സൗകര്യങ്ങൾ പുനർ നിർമ്മിക്കാൻ (2 കോടി). ശുദ്ധജല അലങ്കാര മത്സ്യം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ബ്രൂഡ് ബാങ്ക് (98 ലക്ഷം).
• അക്വാറിയം ഫാബ്രിക്കേഷൻ യൂണിറ്റ് (4 ലക്ഷം)
• അക്വാറ്റിക് പ്ലാന്റ് പ്രൊഡക്ഷൻ യൂണിറ്റ് (1.85 ലക്ഷം)
• ദുരന്ത പ്രതിരോധം മെച്ചപ്പെടുത്തുന്നതിന് കേരളത്തിന്റെ വിശദമായ പ്രാദേശിക ഭൂപടം പങ്കാളിത്ത അടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന പദ്ധതി. ചെലവ് 4.24 കോടി രൂപ.