തിരുവനന്തപുരം: ജീവനക്കാരെ നിലയ്ക്കുനിർത്താൻ ശ്രമിച്ചതിന്റെ പേരിൽ സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടന അടക്കമുള്ളവരുമായി ഇടഞ്ഞ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ വീണ്ടും മാറ്റി.
പൊതുഭരണ, ദേവസ്വം വകുപ്പുകളിൽ നിന്ന് അദ്ദേഹത്തെ അപ്രധാന തസ്തികകളായ സൈനികക്ഷേമം, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് പൊതുഭരണവകുപ്പ്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
ബിശ്വനാഥ് സിൻഹ സെക്രട്ടേറിയറ്റിൽ നടപ്പാക്കിയ പഞ്ചിംഗ് അടക്കമുള്ള പരിഷ്കരണ നടപടികൾക്കെതിരേ ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെയും ഒത്താശയോടെയാണ് സിൻഹയുടെ നടപടികളെന്ന വിമർശനവും സംഘടനാനേതൃത്വം ഉയർത്തിയിരുന്നു. സംഘടനയുടെ എതിർപ്പിനു പുറമേ പൊതുഭരണ വകുപ്പിൽ നിന്നുയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തേ സിൻഹയെ പൊതുഭരണവകുപ്പിൽ നിന്നു പാർലമെന്ററി കാര്യ വകുപ്പിലേക്കു മാറ്റിയിരുന്നു.
ഭരണപരിഷ്കരണ നടപടികളിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന സിൻഹയെ ഏതാനും മാസങ്ങൾക്ക് ശേഷം വീണ്ടും പൊതുഭരണവകുപ്പിൽ നിയമിച്ചു. ഇതിന് ശേഷം അദ്ദേഹം കൂടുതൽ ശക്തിയോടെ പരിഷ്കരണ നടപടികൾ തുടർന്നതോടെ അസോസിയേഷൻ നേതൃത്വം ലഘുലേഖ ഇറക്കി.
അതിനിടെ, ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ റസിഡന്റ് കമ്മിഷണർ ആയി സിൻഹയെ മാറ്റിനിയമിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇപ്പോഴത്തെ റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന് പകരം നിയമനമാകാത്തതിനാലാണ് തീരുമാനം വൈകുന്നത്.കൃഷി സ്പെഷൽ സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർക്ക് നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി.
പൊതുഭരണ, ദേവസ്വം വകുപ്പുകളിൽ നിന്ന് അദ്ദേഹത്തെ അപ്രധാന തസ്തികകളായ സൈനികക്ഷേമം, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് പൊതുഭരണവകുപ്പ്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
ബിശ്വനാഥ് സിൻഹ സെക്രട്ടേറിയറ്റിൽ നടപ്പാക്കിയ പഞ്ചിംഗ് അടക്കമുള്ള പരിഷ്കരണ നടപടികൾക്കെതിരേ ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെയും ഒത്താശയോടെയാണ് സിൻഹയുടെ നടപടികളെന്ന വിമർശനവും സംഘടനാനേതൃത്വം ഉയർത്തിയിരുന്നു. സംഘടനയുടെ എതിർപ്പിനു പുറമേ പൊതുഭരണ വകുപ്പിൽ നിന്നുയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തേ സിൻഹയെ പൊതുഭരണവകുപ്പിൽ നിന്നു പാർലമെന്ററി കാര്യ വകുപ്പിലേക്കു മാറ്റിയിരുന്നു.
ഭരണപരിഷ്കരണ നടപടികളിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന സിൻഹയെ ഏതാനും മാസങ്ങൾക്ക് ശേഷം വീണ്ടും പൊതുഭരണവകുപ്പിൽ നിയമിച്ചു. ഇതിന് ശേഷം അദ്ദേഹം കൂടുതൽ ശക്തിയോടെ പരിഷ്കരണ നടപടികൾ തുടർന്നതോടെ അസോസിയേഷൻ നേതൃത്വം ലഘുലേഖ ഇറക്കി.
അതിനിടെ, ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ റസിഡന്റ് കമ്മിഷണർ ആയി സിൻഹയെ മാറ്റിനിയമിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇപ്പോഴത്തെ റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന് പകരം നിയമനമാകാത്തതിനാലാണ് തീരുമാനം വൈകുന്നത്.കൃഷി സ്പെഷൽ സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർക്ക് നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി.