രാജകുമാരി: ഫാം ഹൗസ് ജീവനക്കാരൻ ശാന്തൻപാറ മുല്ലൂർ റിജോഷിനെ (31) കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വസിം (32)ന്റെയും രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യൻ (29)ന്റെയും അറസ്റ്റ് കേരളത്തിൽനിന്നുള്ള അന്വേഷണ സംഘം രേഖപ്പെടുത്തി.
റിജോഷിന്റെ ഇളയ മകൾ ജൊവാനയെ (രണ്ടര) വിഷംകൊടുത്തു കൊലപെടുത്തിയ കേസിൽ മുംബൈ പനവേൽ പോലീസ് അറസ്റ്റുചെയ്ത വസിമും ലിജിയും മുംബൈയിലെ ജയിലിലാണ്. റിജോഷ് വധക്കേസിൽ ഇരുവരുടേയും അറസ്റ്റ് ഒൗദ്യോഗികമായി രേഖപ്പെടുത്തിയ ശാന്തൻപാറ പോലീസ് മുംബൈയിൽനിന്നു മടങ്ങിയെത്തി.
ശാന്തൻപാറ സിഐ ടി.ആർ. പ്രദീപ്കുമാർ, എസ്ഐ എൻ.എൻ. റെജിമോൻ എന്നിവരാണ് മുംബൈയിലെ ജയിലിൽ എത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ കോടതിയുടെ അനുമതി ലഭിച്ചാൽ അടുത്ത ആഴ്ച വസീമിനെയും ലിജിയേയും ശാന്തൻപാറ പുത്തടിയിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും.
ഒക്ടോബർ 31നാണ് റിജോഷിനെ കാണാതായത്. ഇതുസംബന്ധിച്ച് നവംബർ നാലിനു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ റിജോഷ് കൊല്ലപ്പെട്ടതായുള്ള സൂചനകൾ ലഭിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ നവംബർ നാലിന് ലിജിയും വസീമും ലിജിയുടെ രണ്ടരവയസുള്ള കുട്ടിയുമായി നാടുവിട്ടു. ഇതിനിടെ, നവംബർ ഏഴിനു ഫാം ഹൗസിനു സമീപത്തുനിന്നു റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ അന്വേഷണ സംഘം കണ്ടെത്തി.
ഒളിവിൽപോയ പ്രതികളെ നവംബർ 10ന് മുംബൈ പനവേലിലെ ലോഡ്ജിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ പനവേൽ പോലീസ് കണ്ടെത്തി. ഇവരോടൊപ്പമുണ്ടായിരുന്ന റിജോഷിന്റെ മകൾ ജൊവാനയെ വിഷം ഉള്ളിൽചെന്നു മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും ജൊവനയെ വിഷംകൊടുത്തു കൊന്ന കേസിൽ പനവേൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റിജോഷിന്റെ ഇളയ മകൾ ജൊവാനയെ (രണ്ടര) വിഷംകൊടുത്തു കൊലപെടുത്തിയ കേസിൽ മുംബൈ പനവേൽ പോലീസ് അറസ്റ്റുചെയ്ത വസിമും ലിജിയും മുംബൈയിലെ ജയിലിലാണ്. റിജോഷ് വധക്കേസിൽ ഇരുവരുടേയും അറസ്റ്റ് ഒൗദ്യോഗികമായി രേഖപ്പെടുത്തിയ ശാന്തൻപാറ പോലീസ് മുംബൈയിൽനിന്നു മടങ്ങിയെത്തി.
ശാന്തൻപാറ സിഐ ടി.ആർ. പ്രദീപ്കുമാർ, എസ്ഐ എൻ.എൻ. റെജിമോൻ എന്നിവരാണ് മുംബൈയിലെ ജയിലിൽ എത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ കോടതിയുടെ അനുമതി ലഭിച്ചാൽ അടുത്ത ആഴ്ച വസീമിനെയും ലിജിയേയും ശാന്തൻപാറ പുത്തടിയിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും.
ഒക്ടോബർ 31നാണ് റിജോഷിനെ കാണാതായത്. ഇതുസംബന്ധിച്ച് നവംബർ നാലിനു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ റിജോഷ് കൊല്ലപ്പെട്ടതായുള്ള സൂചനകൾ ലഭിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ നവംബർ നാലിന് ലിജിയും വസീമും ലിജിയുടെ രണ്ടരവയസുള്ള കുട്ടിയുമായി നാടുവിട്ടു. ഇതിനിടെ, നവംബർ ഏഴിനു ഫാം ഹൗസിനു സമീപത്തുനിന്നു റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ അന്വേഷണ സംഘം കണ്ടെത്തി.
ഒളിവിൽപോയ പ്രതികളെ നവംബർ 10ന് മുംബൈ പനവേലിലെ ലോഡ്ജിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ പനവേൽ പോലീസ് കണ്ടെത്തി. ഇവരോടൊപ്പമുണ്ടായിരുന്ന റിജോഷിന്റെ മകൾ ജൊവാനയെ വിഷം ഉള്ളിൽചെന്നു മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും ജൊവനയെ വിഷംകൊടുത്തു കൊന്ന കേസിൽ പനവേൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.