കണ്ണൂർ: ട്രെയിനിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുകയായിരുന്ന ദമ്പതികളെ മറ്റൊരു ട്രെയിനിടിച്ചു. ഭർത്താവ് തത്ക്ഷണം മരിച്ചു. ഇന്നലെ വൈകുന്നേരം എടക്കാട് റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. തൃശൂർ കൊണ്ടാഴിയിലെ വെള്ളിപുലാക്കൽ ബാലന്റെ മകൻ സന്തോഷ് (35) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഭാര്യ ബിന്ദു (32)വിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പറശിനിക്കടവിൽ പോയി മടങ്ങുംവഴി എടക്കാട് ഇറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.
തൃശൂരിലേക്കുള്ള ട്രെയിനാണെന്നു കരുതിയാണ് കോഴിക്കോട് പാസഞ്ചറിൽ കയറിയതെന്നും അബദ്ധം മനസിലാക്കിയതോടെ ബസിൽ പോകാനായി എടക്കാട് ഇറങ്ങുകയായിരുന്നുവെന്നും കരുതുന്നതായി പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഭാര്യ ബിന്ദു (32)വിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പറശിനിക്കടവിൽ പോയി മടങ്ങുംവഴി എടക്കാട് ഇറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.
തൃശൂരിലേക്കുള്ള ട്രെയിനാണെന്നു കരുതിയാണ് കോഴിക്കോട് പാസഞ്ചറിൽ കയറിയതെന്നും അബദ്ധം മനസിലാക്കിയതോടെ ബസിൽ പോകാനായി എടക്കാട് ഇറങ്ങുകയായിരുന്നുവെന്നും കരുതുന്നതായി പോലീസ് പറഞ്ഞു.