തിരുവനന്തപുരം: പ്രവാസി മലയാളി പ്രതിനിധികൾ ഉൾപ്പെട്ട ലോക കേരളസഭ പുതുവർഷ ദിനം മുതൽ ജനുവരി മൂന്നു വരെ തിരുവനന്തപുരത്തു നടത്തുന്നതിനുള്ള കാര്യപരിപാടികൾക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ലോക കേരള സഭയുടെ ചുമതലയുള്ള മന്ത്രിമാർ മുഴുവൻ സമയവും ഇവിടെയുണ്ടാകണമെന്ന നിർദേശമുയർന്നു. ജനുവരി ഒന്നിനു വൈകുന്നേരം 5.30നു നിശാഗന്ധിയിൽ പൊതു സമ്മേളനത്തോടെയാണു ലോക കേരള സഭയ്ക്കു തുടക്കമാകുന്നത്.
രണ്ടിനു രാവിലെ നിയമസഭാ മന്ദിരത്തിലെ പുതിയ ഹാളിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടക്കമുള്ളവർ പങ്കെടുക്കും.
തുടർന്നു രണ്ടു ദിവങ്ങളിലായി മേഖല തിരിച്ചുള്ള റിപ്പോർട്ടിംഗും ചർച്ചകളും നടക്കും. രണ്ടു വർഷത്തിലൊരിക്കലാണു ലോക കേരളസഭ ചേരുന്നത്. മന്ത്രിമാർ ഏതൊക്കെ സെഷനുകളിൽ പങ്കെടുക്കണമെന്നു നിശ്ചയിച്ചിട്ടുണ്ട്. ഈ സമ്മേളനങ്ങളിലെ മുഴുവൻ സമയവും മന്ത്രിമാർ പങ്കെടുക്കണം.
വിദേശ മലയാളികളുടെ പ്രശ്നങ്ങൾ മനസിലാക്കി സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിനാണിത്. വകുപ്പുതല പ്രവർത്തനങ്ങളുടെ അവതരണം ഹ്രസ്വമായി നടത്തണമെന്നും നിർദേശത്തിൽ പറയുന്നു.
ലോക കേരള സഭയുടെ ചുമതലയുള്ള മന്ത്രിമാർ മുഴുവൻ സമയവും ഇവിടെയുണ്ടാകണമെന്ന നിർദേശമുയർന്നു. ജനുവരി ഒന്നിനു വൈകുന്നേരം 5.30നു നിശാഗന്ധിയിൽ പൊതു സമ്മേളനത്തോടെയാണു ലോക കേരള സഭയ്ക്കു തുടക്കമാകുന്നത്.
രണ്ടിനു രാവിലെ നിയമസഭാ മന്ദിരത്തിലെ പുതിയ ഹാളിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടക്കമുള്ളവർ പങ്കെടുക്കും.
തുടർന്നു രണ്ടു ദിവങ്ങളിലായി മേഖല തിരിച്ചുള്ള റിപ്പോർട്ടിംഗും ചർച്ചകളും നടക്കും. രണ്ടു വർഷത്തിലൊരിക്കലാണു ലോക കേരളസഭ ചേരുന്നത്. മന്ത്രിമാർ ഏതൊക്കെ സെഷനുകളിൽ പങ്കെടുക്കണമെന്നു നിശ്ചയിച്ചിട്ടുണ്ട്. ഈ സമ്മേളനങ്ങളിലെ മുഴുവൻ സമയവും മന്ത്രിമാർ പങ്കെടുക്കണം.
വിദേശ മലയാളികളുടെ പ്രശ്നങ്ങൾ മനസിലാക്കി സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിനാണിത്. വകുപ്പുതല പ്രവർത്തനങ്ങളുടെ അവതരണം ഹ്രസ്വമായി നടത്തണമെന്നും നിർദേശത്തിൽ പറയുന്നു.