മങ്കൊന്പ്: തനിക്കെതിരേ എന്തൊക്കെ കേസുകളുമായി വന്നാലും താൻ ജയിലിലല്ല എന്നും വീട്ടിലുണ്ടാകുമെന്നു വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയിലെ ചില നേതാക്കൾ തനിക്കെതിരേ കോടതിയെ സമീപച്ചതിനോടു കുട്ടനാട്ടിൽ നടന്ന യോഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യോഗം പിരിച്ചുവിട്ട് അഡ്മിസിസ്ട്രേറ്ററെ നിയോഗിക്കുമെന്നു പറഞ്ഞവർ നിരാശരായി. മാവേലിക്കരയിലെ ഒരു മാന്യനും ഒരു മുൻ പോലീസ് ഓഫീസറുമാണു കോടതിയെ സമീപിച്ചത്. ഇവരാണ് യോഗം ഭരിക്കാനിറങ്ങിത്തിരിച്ചിരിക്കുന്നത്. തന്നെ ജയിലാക്കുമെന്നു പറഞ്ഞവരാണ് ജയിലിലാകാൻ പോകുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ഇവർ ജനങ്ങളുടെ കോടതിയിൽ വരട്ടെ.
30-ാം തീയതി കഴിഞ്ഞാൽ താൻ ജയിലിലായിരിക്കുമെന്നാണ് ഇവർ പറഞ്ഞുനടക്കുന്നത്. എന്നാൽ, താൻ വീട്ടിൽ തന്നെയുണ്ടാകും. തനിക്കുപകരം ഇവരാകും ജയിലിലാകുക. യോഗത്തിനകത്തുനിന്ന് എല്ലാ സുഖസൗകര്യങ്ങളും നേടിയെടുത്തിട്ട് ഇനി മന്ത്രിയാകണമെന്നാണു മോഹം. യോഗത്തിലെ 10 ശതമാനം യൂണിയനുകൾ പോലും ഇവരെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമങ്കരി ഏഴാംനന്പർ എസ്എൻഡിപി യോഗം ശാഖയിൽ പുതുതായി സ്ഥാപിച്ച പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചു നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി.വി. ബിനേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
യോഗം പിരിച്ചുവിട്ട് അഡ്മിസിസ്ട്രേറ്ററെ നിയോഗിക്കുമെന്നു പറഞ്ഞവർ നിരാശരായി. മാവേലിക്കരയിലെ ഒരു മാന്യനും ഒരു മുൻ പോലീസ് ഓഫീസറുമാണു കോടതിയെ സമീപിച്ചത്. ഇവരാണ് യോഗം ഭരിക്കാനിറങ്ങിത്തിരിച്ചിരിക്കുന്നത്. തന്നെ ജയിലാക്കുമെന്നു പറഞ്ഞവരാണ് ജയിലിലാകാൻ പോകുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ഇവർ ജനങ്ങളുടെ കോടതിയിൽ വരട്ടെ.
30-ാം തീയതി കഴിഞ്ഞാൽ താൻ ജയിലിലായിരിക്കുമെന്നാണ് ഇവർ പറഞ്ഞുനടക്കുന്നത്. എന്നാൽ, താൻ വീട്ടിൽ തന്നെയുണ്ടാകും. തനിക്കുപകരം ഇവരാകും ജയിലിലാകുക. യോഗത്തിനകത്തുനിന്ന് എല്ലാ സുഖസൗകര്യങ്ങളും നേടിയെടുത്തിട്ട് ഇനി മന്ത്രിയാകണമെന്നാണു മോഹം. യോഗത്തിലെ 10 ശതമാനം യൂണിയനുകൾ പോലും ഇവരെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമങ്കരി ഏഴാംനന്പർ എസ്എൻഡിപി യോഗം ശാഖയിൽ പുതുതായി സ്ഥാപിച്ച പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചു നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി.വി. ബിനേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.