തൊടുപുഴ: മൂലമറ്റം പവർഹൗസ് ഇന്നു മുതൽ ഏഴുദിവസത്തേക്കു പൂർണമായും നിർത്തിവയ്ക്കും. അറ്റകുറ്റപ്പണികൾക്കായാണ് ഇന്നു രാവിലെ എട്ടോടെ പവർ ഹൗസ് പൂർണമായും നിർത്തിവയ്ക്കുന്നത്.
എന്നാൽ, സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല. ഏഴു ദിവസം പവർ ഹൗസ് നിർത്തിവയ്ക്കാനുള്ള അനുവാദമാണ് കെഎസ്ഇബി ലോഡ് ഡെസ്പാച്ച് വിഭാഗം നൽകിയിരിക്കുന്നത്.
വാട്ടർ കണ്ടക്ടർ സിസ്റ്റം പുനരുദ്ധരിക്കുന്നതിനായാണ് പവർ ഹൗസ് പൂർണമായും നിർത്തുന്നത്. ആറാം നന്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിയിലായതിനാൽ ആഴ്ചകളായി മൂന്നു ജനറേറ്ററുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.
ഇന്നു രാവിലെയോടെ ഈ മൂന്നു ജനറേറ്ററുകളും കൂടി ഷട്ട് ഡൗണ്‍ ചെയ്യുന്നതോടെ പദ്ധതിയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കും. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലുള്ളത്. 17നു വൈകുന്നേരത്തോടെ ഓരോ ജനറേറ്റർ വീതം പ്രവർത്തിപ്പിച്ചു തുടങ്ങാൻ സാധിക്കുമെന്നാണ് കെഎസ്ഇബി ജനറേഷൻ വിഭാഗത്തിന്റെ പ്രതീക്ഷ. പുറത്തുനിന്നു കുറഞ്ഞ വിലയിൽ വൈദ്യുതി ലഭിക്കുന്നതിനാലും ഉപഭോഗം കുറഞ്ഞു നിൽക്കുന്നതിനാലും വൈദ്യുതി വിതരണത്തിൽ തടസമുണ്ടാകില്ല. 780 മെഗാവാട്ടാണ് ഇടുക്കിയുടെ മൊത്തം ഉത്പാദനശേഷി. ഇക്കുറി സാമാന്യം നല്ല മഴ ലഭിച്ചതിനാൽ നിലവിൽ 76.57 ശതമാനം വെള്ളം ഇടുക്കി അണക്കെട്ടിലുണ്ട്. ശീതീകരണ സംവിധാനത്തോടൊപ്പം കുളമാവിൽനിന്നു മൂലമറ്റം വൈദ്യുതി നിലയത്തിലേക്കു വെള്ളമെത്തിക്കുന്ന കണ്ട്രോൾ ഗെയിറ്റ് മെയിന്റൻസ് പണികളും നടത്തും.
ചൈനയിൽനിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ.
എന്നാൽ, സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല. ഏഴു ദിവസം പവർ ഹൗസ് നിർത്തിവയ്ക്കാനുള്ള അനുവാദമാണ് കെഎസ്ഇബി ലോഡ് ഡെസ്പാച്ച് വിഭാഗം നൽകിയിരിക്കുന്നത്.
വാട്ടർ കണ്ടക്ടർ സിസ്റ്റം പുനരുദ്ധരിക്കുന്നതിനായാണ് പവർ ഹൗസ് പൂർണമായും നിർത്തുന്നത്. ആറാം നന്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിയിലായതിനാൽ ആഴ്ചകളായി മൂന്നു ജനറേറ്ററുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.
ഇന്നു രാവിലെയോടെ ഈ മൂന്നു ജനറേറ്ററുകളും കൂടി ഷട്ട് ഡൗണ്‍ ചെയ്യുന്നതോടെ പദ്ധതിയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കും. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലുള്ളത്. 17നു വൈകുന്നേരത്തോടെ ഓരോ ജനറേറ്റർ വീതം പ്രവർത്തിപ്പിച്ചു തുടങ്ങാൻ സാധിക്കുമെന്നാണ് കെഎസ്ഇബി ജനറേഷൻ വിഭാഗത്തിന്റെ പ്രതീക്ഷ. പുറത്തുനിന്നു കുറഞ്ഞ വിലയിൽ വൈദ്യുതി ലഭിക്കുന്നതിനാലും ഉപഭോഗം കുറഞ്ഞു നിൽക്കുന്നതിനാലും വൈദ്യുതി വിതരണത്തിൽ തടസമുണ്ടാകില്ല. 780 മെഗാവാട്ടാണ് ഇടുക്കിയുടെ മൊത്തം ഉത്പാദനശേഷി. ഇക്കുറി സാമാന്യം നല്ല മഴ ലഭിച്ചതിനാൽ നിലവിൽ 76.57 ശതമാനം വെള്ളം ഇടുക്കി അണക്കെട്ടിലുണ്ട്. ശീതീകരണ സംവിധാനത്തോടൊപ്പം കുളമാവിൽനിന്നു മൂലമറ്റം വൈദ്യുതി നിലയത്തിലേക്കു വെള്ളമെത്തിക്കുന്ന കണ്ട്രോൾ ഗെയിറ്റ് മെയിന്റൻസ് പണികളും നടത്തും.
ചൈനയിൽനിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ.