കണ്ണൂർ: കർഷകപ്രക്ഷോഭം ഈ മഹാസംഗമം കൊണ്ട് അവസാനിപ്പിക്കുകയില്ലെന്നും കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. കർഷകപ്രക്ഷോഭം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നേതൃത്വം നൽകുമെന്നും തലശേരി അതിരൂപത 2020 കർഷകവർഷമായി ആചരിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു. ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന കർഷക മഹാസംഗമം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
കാർഷികകടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ തയാറാകണം. കർഷകന്റെ കൃഷിയിടങ്ങൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ ഇതിനുള്ള പരിഹാരം കർഷകർതന്നെ കാണുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
സമരത്തിനൊപ്പം സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തും. കേരളത്തിൽനിന്നുള്ള എംപിമാരുടെ സഹായത്തോടെ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്യും.
കാർഷികവിഭവങ്ങൾ സംഭരിക്കുക, വിതരണം ചെയ്യുക, മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആരംഭിക്കും. നാണ്യവിളകളെക്കാൾ ഭക്ഷ്യവിളകൾക്ക് പ്രാധാന്യം നൽകുന്ന കൃഷിരീതി പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
മുഖ്യമന്ത്രി വന്നിരുന്നെങ്കിൽ....
കണ്ണൂർ: കർഷകമഹാസംഗമത്തിൽ മുഖ്യമന്ത്രി വന്ന് കർഷകർക്കൊപ്പം അഞ്ചു മിനിറ്റ് ചെലവഴിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെയെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ആഗ്രഹം പ്രകടിപ്പിച്ചു. കർഷക മഹാസംഗമം ഉദ്ഘാടനം ചെയ്യവേയാണ് ആർച്ച്ബിഷപ് ഇക്കാര്യം പറഞ്ഞത്. കർഷകർ നിലനിൽപ്പിനായുള്ള പോരാട്ടത്തിനായി ഇവിടെ സംഗമിച്ചിരിക്കുമ്പോൾ നമ്മുടെ മുഖ്യമന്ത്രി ജില്ലയിലുണ്ട്. അദ്ദേഹം ഇവിടെ വന്ന് അഞ്ചു മിനിറ്റ് ഈ കർഷകരോട് അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിൽ, കർഷകരുടെ കണ്ണീരിന് പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനയെന്നും ആർച്ച് ബിഷപ് പറഞ്ഞു.
കാർഷികകടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ തയാറാകണം. കർഷകന്റെ കൃഷിയിടങ്ങൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ ഇതിനുള്ള പരിഹാരം കർഷകർതന്നെ കാണുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
സമരത്തിനൊപ്പം സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തും. കേരളത്തിൽനിന്നുള്ള എംപിമാരുടെ സഹായത്തോടെ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്യും.
കാർഷികവിഭവങ്ങൾ സംഭരിക്കുക, വിതരണം ചെയ്യുക, മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആരംഭിക്കും. നാണ്യവിളകളെക്കാൾ ഭക്ഷ്യവിളകൾക്ക് പ്രാധാന്യം നൽകുന്ന കൃഷിരീതി പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
മുഖ്യമന്ത്രി വന്നിരുന്നെങ്കിൽ....
കണ്ണൂർ: കർഷകമഹാസംഗമത്തിൽ മുഖ്യമന്ത്രി വന്ന് കർഷകർക്കൊപ്പം അഞ്ചു മിനിറ്റ് ചെലവഴിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെയെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ആഗ്രഹം പ്രകടിപ്പിച്ചു. കർഷക മഹാസംഗമം ഉദ്ഘാടനം ചെയ്യവേയാണ് ആർച്ച്ബിഷപ് ഇക്കാര്യം പറഞ്ഞത്. കർഷകർ നിലനിൽപ്പിനായുള്ള പോരാട്ടത്തിനായി ഇവിടെ സംഗമിച്ചിരിക്കുമ്പോൾ നമ്മുടെ മുഖ്യമന്ത്രി ജില്ലയിലുണ്ട്. അദ്ദേഹം ഇവിടെ വന്ന് അഞ്ചു മിനിറ്റ് ഈ കർഷകരോട് അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിൽ, കർഷകരുടെ കണ്ണീരിന് പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനയെന്നും ആർച്ച് ബിഷപ് പറഞ്ഞു.