തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ താര സംഘടനയായ അമ്മയ്ക്കു പരിഹരിക്കാൻ കഴിയുന്നതേയുള്ളൂവെന്ന് മന്ത്രി എ.കെ. ബാലൻ. ഷെയ്ൻ നിഗവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
തൊഴിൽ രംഗത്ത് അനുഭവിക്കേണ്ടി വരുന്ന വിഷമതകളെ കുറിച്ചാണ് ഷെയ്ൻ നിഗം പ്രധാനമായും പറഞ്ഞത്. 22 വയസുമാത്രമുള്ള തനിക്ക് വല്ലാത്ത മാനസിക വിഷമങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങൾ സിനിമ മേഖലയിൽ നിന്നുണ്ടാകുന്നു. ഇത് സിനിമയിൽ മുന്നോട്ടു പോകുന്നതിന് തടസമാകുന്നു.
കരാർ അനുസരിച്ചുള്ള സമയപരിധിയിൽ സിനിമ തീർക്കുന്നതിന് തടസമുണ്ടാക്കുന്നത് താനല്ലെന്നും അതിനുത്തരവാദികൾ നിർമാതാക്കളും സംവിധായകരുമാണെന്നും ഇനിയും അവരുമായി സഹകരിക്കാൻ താൻ തയാറാണെന്നും ഷെയ്ൻ പറഞ്ഞതായും മന്ത്രി പറഞ്ഞു.
രാജ്യാന്തര ചലച്ചിത്രമേളയിൽ കുന്പളങ്ങി നൈറ്റ്സിന്റെ പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയ ഷെയ്ൻ നിഗം അമ്മയ്ക്കൊപ്പം മന്ത്രിയുടെ വസതിയിലെത്തിയാണ് പ്രശ്നങ്ങൾ മന്ത്രിയെ അറിയിച്ചത്.
തൊഴിൽ രംഗത്ത് അനുഭവിക്കേണ്ടി വരുന്ന വിഷമതകളെ കുറിച്ചാണ് ഷെയ്ൻ നിഗം പ്രധാനമായും പറഞ്ഞത്. 22 വയസുമാത്രമുള്ള തനിക്ക് വല്ലാത്ത മാനസിക വിഷമങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങൾ സിനിമ മേഖലയിൽ നിന്നുണ്ടാകുന്നു. ഇത് സിനിമയിൽ മുന്നോട്ടു പോകുന്നതിന് തടസമാകുന്നു.
കരാർ അനുസരിച്ചുള്ള സമയപരിധിയിൽ സിനിമ തീർക്കുന്നതിന് തടസമുണ്ടാക്കുന്നത് താനല്ലെന്നും അതിനുത്തരവാദികൾ നിർമാതാക്കളും സംവിധായകരുമാണെന്നും ഇനിയും അവരുമായി സഹകരിക്കാൻ താൻ തയാറാണെന്നും ഷെയ്ൻ പറഞ്ഞതായും മന്ത്രി പറഞ്ഞു.
രാജ്യാന്തര ചലച്ചിത്രമേളയിൽ കുന്പളങ്ങി നൈറ്റ്സിന്റെ പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയ ഷെയ്ൻ നിഗം അമ്മയ്ക്കൊപ്പം മന്ത്രിയുടെ വസതിയിലെത്തിയാണ് പ്രശ്നങ്ങൾ മന്ത്രിയെ അറിയിച്ചത്.