മട്ടന്നൂർ: ഏതു വികസനപദ്ധതിയുടെയും വിജയം പൊതുജനപങ്കാളിത്തത്തിലാണെന്നും കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും നിക്ഷേപം നടത്താന്‍ നാട്ടുകാരും വിദേശമലയാളികളും പ്രവാസിസംഘടനകളും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിമാനത്താവളപരിസരത്ത് വ്യോമയാനമേഖലയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍നിന്ന് ദമാമിലേക്കുള്ള ഗോ എയർ സര്‍വീസ് 19ന് ആരംഭിക്കും. ജിദ്ദയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ മുന്നോട്ടുവന്നിട്ടുണ്ട്. എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വലിയ വിദേശവിമാനങ്ങള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് സംസ്ഥാനസര്‍ക്കാരും കിയാലും നിരവധിതവണ വിദേശവിമാന കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍നിന്നുള്ള അനുമതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ഷികത്തിന്റെ ഭാഗമായി അനാഥാലയത്തിലെ കുട്ടികള്‍ക്കായി ഒരുക്കിയ വിമാനയാത്ര ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് അന്താരാഷ്ട്ര ടെര്‍മിനലിലെ ആര്‍ട്ട് ഗ്യാലറി, യാത്രക്കാര്‍ക്കുള്ള ഇന്റര്‍നാഷണല്‍ ലോഞ്ച്, വിനോദസഞ്ചാര വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൗജന്യ വൈഫൈ സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വിമാനത്താവളപരിസരത്ത് വ്യോമയാനമേഖലയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍നിന്ന് ദമാമിലേക്കുള്ള ഗോ എയർ സര്‍വീസ് 19ന് ആരംഭിക്കും. ജിദ്ദയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ മുന്നോട്ടുവന്നിട്ടുണ്ട്. എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വലിയ വിദേശവിമാനങ്ങള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് സംസ്ഥാനസര്‍ക്കാരും കിയാലും നിരവധിതവണ വിദേശവിമാന കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍നിന്നുള്ള അനുമതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ഷികത്തിന്റെ ഭാഗമായി അനാഥാലയത്തിലെ കുട്ടികള്‍ക്കായി ഒരുക്കിയ വിമാനയാത്ര ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് അന്താരാഷ്ട്ര ടെര്‍മിനലിലെ ആര്‍ട്ട് ഗ്യാലറി, യാത്രക്കാര്‍ക്കുള്ള ഇന്റര്‍നാഷണല്‍ ലോഞ്ച്, വിനോദസഞ്ചാര വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൗജന്യ വൈഫൈ സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.