തൃശൂര്‍: വസ്തുനിഷ്ഠമായ മാധ്യമപ്രവര്‍ത്തനത്തില്‍നിന്നു വഴിമാറി സഞ്ചരിക്കുന്നെങ്കില് മാധ്യമങ്ങളെ തിരുത്താനുള്ള കൂട്ടായ പരിശ്രമമാണ് ഉണ്ടാവേണ്ടതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി. സമയോചിതമായ സ്വയംതിരുത്തലുകള്ക്കു മാധ്യമങ്ങള്‍ വിധേയരാവണമെന്നും യോഗം ആഹ്വാനം ചെയ്തു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വന്തമായി ചാനലുകളുള്ളതുതന്നെ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ വസ്തുനിഷ്ഠതയെപ്പോലും ചോദ്യംചെയ്യുകയാണെന്നു സെമിനാര്‍ ഉദ്ഘാടനംചെയ്ത ഫ്രണ്ട്ലൈന് ഡല്‍ഹി ബ്യൂറോ ചീഫ് വെങ്കിടേഷ് രാമകൃഷ്ണന് പറഞ്ഞു. പെൺകെണി പോലെയുള്ള രീതികള്‍ അന്തസില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉദാഹരണങ്ങളാണെന്നും ഭരണകൂടത്തെ പേടിച്ചു നിശബ്ദരായാല്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലുകള്ക്കാണ് ഇളക്കം തട്ടുക എന്നും അദ്ദേഹം പറഞ്ഞു.
നിലനില്പിന്റെ പ്രശ്നംകൂടിയാണ് മാധ്യമങ്ങളെ വഴിതെറ്റിക്കുന്നതെന്നു വിഷയാവതരണം നടത്തിയ മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മനപ്പൂര്‍വം സത്യത്തെ വളച്ചൊടിക്കുന്ന പ്രവണതകളാണ് തെറ്റായ മാധ്യമപ്രവര്‍ത്തനം. മാധ്യമങ്ങളുടെ നിലനില്പിന്റെ പേരില്‍ ജനങ്ങളിലേക്കെത്തിക്കേണ്ട അറിവിനെ തമസ്കരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നത് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി. പരമേശ്വരന് പ്രസംഗിച്ചു. എന്‍.മധു മോഡറേറ്ററായി. എം.എം. സുജിത്ത് സ്വാഗതവും ബൈജു പോള്‍ നന്ദിയും പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വന്തമായി ചാനലുകളുള്ളതുതന്നെ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ വസ്തുനിഷ്ഠതയെപ്പോലും ചോദ്യംചെയ്യുകയാണെന്നു സെമിനാര്‍ ഉദ്ഘാടനംചെയ്ത ഫ്രണ്ട്ലൈന് ഡല്‍ഹി ബ്യൂറോ ചീഫ് വെങ്കിടേഷ് രാമകൃഷ്ണന് പറഞ്ഞു. പെൺകെണി പോലെയുള്ള രീതികള്‍ അന്തസില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉദാഹരണങ്ങളാണെന്നും ഭരണകൂടത്തെ പേടിച്ചു നിശബ്ദരായാല്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലുകള്ക്കാണ് ഇളക്കം തട്ടുക എന്നും അദ്ദേഹം പറഞ്ഞു.
നിലനില്പിന്റെ പ്രശ്നംകൂടിയാണ് മാധ്യമങ്ങളെ വഴിതെറ്റിക്കുന്നതെന്നു വിഷയാവതരണം നടത്തിയ മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മനപ്പൂര്‍വം സത്യത്തെ വളച്ചൊടിക്കുന്ന പ്രവണതകളാണ് തെറ്റായ മാധ്യമപ്രവര്‍ത്തനം. മാധ്യമങ്ങളുടെ നിലനില്പിന്റെ പേരില്‍ ജനങ്ങളിലേക്കെത്തിക്കേണ്ട അറിവിനെ തമസ്കരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നത് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി. പരമേശ്വരന് പ്രസംഗിച്ചു. എന്‍.മധു മോഡറേറ്ററായി. എം.എം. സുജിത്ത് സ്വാഗതവും ബൈജു പോള്‍ നന്ദിയും പറഞ്ഞു.