തിരുവനന്തപുരം: പൂർത്തിയാക്കാൻ ഒരു വർഷത്തിൽ കൂടുതൽ സമയം വേണ്ടിവരുന്ന പദ്ധതികൾക്ക് അടുത്ത സാന്പത്തികവർഷം മുതൽ തദ്ദേശസ്ഥാപനങ്ങളിൽ നിയന്ത്രണം. അടുത്തവർഷം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിലാണിത്. അതേസമയം നേരത്തെ ആരംഭിച്ച ഇത്തരം പദ്ധതികൾ തുടരുന്നതിൽ തടസമില്ല.
അടുത്ത വർഷത്തെ വികസന പദ്ധതികൾക്കൊപ്പം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ ദുരന്ത മാനേജ്മെന്റ് പ്ലാനുകൾ തയാറാക്കണം. ഇതിനുള്ള കരട് രൂപരേഖ തയാറാക്കി ഗ്രാമ, വാർഡ് സഭായോഗങ്ങളിൽ ചർച്ച ചെയ്യണം. ദുരന്തമാനേജ്മെന്റ് പ്ലാനിന്റെ അടിസ്ഥാനത്തിൽ ദുരന്തങ്ങളുടെ ആഘാതം പരമാവധികുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തണം.
വാർഷിക പദ്ധതി തയാറാക്കി അംഗീകാരം നേടുന്നതിനുള്ള സമയക്രമവും തദ്ദേശവകുപ്പ് നിശ്ചയിച്ചു. ഇതനുസരിച്ച് ഫെബ്രുവരി 22ന് വാർഷിക പദ്ധതികൾക്ക് അന്തിമ രൂപം നൽകുകയും മാർച്ച അഞ്ചിന് സമർപ്പിക്കുകയും വേണം.
കാർഷിക മേഖലയിലെ പദ്ധതികൾക്ക് മുൻകൂട്ടി അംഗീകാരം നൽകി കൃഷി ആരംഭിക്കുന്ന ജൂണിൽത്തന്നെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം. പ്രകൃതിദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവരുടെ തൊഴിൽ ഉറപ്പാക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള പദ്ധതികൾക്ക് മുൻഗണന വേണം. സ്കൂൾ കെട്ടിടം അടക്കം കൈമാറിക്കിട്ടിയ ആസ്തികളുടെ അറ്റകുറ്റപ്പണി ഏപ്രിൽ, മേയ് മാസം പൂർത്തിയാക്കണം.
അതിവൃഷ്ടിയിൽ തകർന്ന റോഡുകൾക്ക് പ്രത്യേക പരിഗണന നൽകണം. മിഷൻ അന്ത്യോദയ സർവേയിലെ കണ്ടെത്തലുകൾ ഗ്രാമസഭകളിൽ ചർച്ചചെയ്യുകയും അതനുസരിച്ച് പദ്ധതി നിർദേശങ്ങൾ തയാറാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
അടുത്ത വർഷത്തെ വികസന പദ്ധതികൾക്കൊപ്പം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ ദുരന്ത മാനേജ്മെന്റ് പ്ലാനുകൾ തയാറാക്കണം. ഇതിനുള്ള കരട് രൂപരേഖ തയാറാക്കി ഗ്രാമ, വാർഡ് സഭായോഗങ്ങളിൽ ചർച്ച ചെയ്യണം. ദുരന്തമാനേജ്മെന്റ് പ്ലാനിന്റെ അടിസ്ഥാനത്തിൽ ദുരന്തങ്ങളുടെ ആഘാതം പരമാവധികുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തണം.
വാർഷിക പദ്ധതി തയാറാക്കി അംഗീകാരം നേടുന്നതിനുള്ള സമയക്രമവും തദ്ദേശവകുപ്പ് നിശ്ചയിച്ചു. ഇതനുസരിച്ച് ഫെബ്രുവരി 22ന് വാർഷിക പദ്ധതികൾക്ക് അന്തിമ രൂപം നൽകുകയും മാർച്ച അഞ്ചിന് സമർപ്പിക്കുകയും വേണം.
കാർഷിക മേഖലയിലെ പദ്ധതികൾക്ക് മുൻകൂട്ടി അംഗീകാരം നൽകി കൃഷി ആരംഭിക്കുന്ന ജൂണിൽത്തന്നെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം. പ്രകൃതിദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവരുടെ തൊഴിൽ ഉറപ്പാക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള പദ്ധതികൾക്ക് മുൻഗണന വേണം. സ്കൂൾ കെട്ടിടം അടക്കം കൈമാറിക്കിട്ടിയ ആസ്തികളുടെ അറ്റകുറ്റപ്പണി ഏപ്രിൽ, മേയ് മാസം പൂർത്തിയാക്കണം.
അതിവൃഷ്ടിയിൽ തകർന്ന റോഡുകൾക്ക് പ്രത്യേക പരിഗണന നൽകണം. മിഷൻ അന്ത്യോദയ സർവേയിലെ കണ്ടെത്തലുകൾ ഗ്രാമസഭകളിൽ ചർച്ചചെയ്യുകയും അതനുസരിച്ച് പദ്ധതി നിർദേശങ്ങൾ തയാറാക്കണമെന്നും നിർദേശത്തിൽ പറയുന്നു.