കൊച്ചി: നടൻ ഷെയ്ൻ നിഗമിനെതിരേ വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോൻ. ഷെയ്നുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങൾ എങ്ങനെയെങ്കിലും പരിഹരിക്കാനായാണു താൻ ഇതുവരെ മൗനം പാലിച്ചത്. എന്നിട്ടും തന്നെ കുറ്റപ്പെടുത്തുന്ന ഷെയ്നിന്റെ നിലപാടു ശരിയല്ലെന്നു ശരത് മാധ്യമങ്ങളോടു പറഞ്ഞു.
ഷെയ്നിനെ പ്രകോപിപ്പിക്കുന്ന ഒരു വാക്കു പോലും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഒരു ദിവസം പോലും 16 മണിക്കൂർ ഷെയ്ൻ അഭിനയിച്ചിട്ടില്ല. പരമാവധി ഒരു ദിവസം 45 മിനിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ഷെയ്ൻ ഹോട്ടലിൽ കഴിയുന്ന സമയവും കാരവനിൽ കഴിയുന്ന സമയവും അഭിനയിക്കുന്ന സമയമായി കൂട്ടാൻ കഴിയില്ല.
ഷെയ്ൻ അഭിനയിച്ച സമയത്തിനു കൃത്യമായ കാമറാ ലോഗ് ഉണ്ട്. ഇതു ഫെഫ്ക്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയ്ക്കും നൽകിയിട്ടുണ്ട്. 15 ദിവസം അഭിനയിച്ച ശേഷം പോകും എന്ന നിലപാടാണ് ഷെയ്ൻ തുടക്കത്തിൽത്തന്നെ സ്വീകരിച്ചത്. ഷെയ്ൻ സഹകരിച്ചിരുന്നെങ്കിൽ 17 ദിവസംകൊണ്ട് പൂർത്തീകരിക്കാമായിരുന്ന ചിത്രമാണ് ഇത്തരത്തിൽ നീണ്ടുപോയത്.
പണം കൂടുതൽ കിട്ടിയാൽ മാത്രമേ 15 ദിവസത്തിൽ കൂടുതൽ അഭിനയിക്കൂയെന്നു ഷെയ്ൻ പറഞ്ഞിരുന്നു. മലയാളത്തിലെ മറ്റു മുൻനിര നടൻമാരിൽനിന്നു പോലും ഉണ്ടാകാത്ത നിലപാടാണു ഷെയ്നിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്നിനെ പ്രകോപിപ്പിക്കുന്ന ഒരു വാക്കു പോലും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഒരു ദിവസം പോലും 16 മണിക്കൂർ ഷെയ്ൻ അഭിനയിച്ചിട്ടില്ല. പരമാവധി ഒരു ദിവസം 45 മിനിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ഷെയ്ൻ ഹോട്ടലിൽ കഴിയുന്ന സമയവും കാരവനിൽ കഴിയുന്ന സമയവും അഭിനയിക്കുന്ന സമയമായി കൂട്ടാൻ കഴിയില്ല.
ഷെയ്ൻ അഭിനയിച്ച സമയത്തിനു കൃത്യമായ കാമറാ ലോഗ് ഉണ്ട്. ഇതു ഫെഫ്ക്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയ്ക്കും നൽകിയിട്ടുണ്ട്. 15 ദിവസം അഭിനയിച്ച ശേഷം പോകും എന്ന നിലപാടാണ് ഷെയ്ൻ തുടക്കത്തിൽത്തന്നെ സ്വീകരിച്ചത്. ഷെയ്ൻ സഹകരിച്ചിരുന്നെങ്കിൽ 17 ദിവസംകൊണ്ട് പൂർത്തീകരിക്കാമായിരുന്ന ചിത്രമാണ് ഇത്തരത്തിൽ നീണ്ടുപോയത്.
പണം കൂടുതൽ കിട്ടിയാൽ മാത്രമേ 15 ദിവസത്തിൽ കൂടുതൽ അഭിനയിക്കൂയെന്നു ഷെയ്ൻ പറഞ്ഞിരുന്നു. മലയാളത്തിലെ മറ്റു മുൻനിര നടൻമാരിൽനിന്നു പോലും ഉണ്ടാകാത്ത നിലപാടാണു ഷെയ്നിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.