കോട്ടയം: ദുരിതത്തിലാഴ്ന്ന കർഷകസമൂഹത്തിന്റെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നു കോട്ടയം അതിരൂപത ജാഗ്രതാ സമിതി.
കർഷകരെ ദ്രോഹിക്കുന്ന നയസമീപനങ്ങൾക്കു അറുതി വരുത്താൻ സർക്കാരുകൾ തയാറാവണം. വിലത്തകർച്ച രൂക്ഷമായതോടെ വിളകളുടെ ഉത്പാദനച്ചെലവ് പോലും കണ്ടെത്താനാവാത്ത സ്ഥിതിയിലാണു കർഷകർ.
അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും വലിയ വെല്ലുവിളികളുയർത്തുന്നു. ഈ സഹചര്യത്തിൽ വിളകൾക്കു താങ്ങുവില പ്രഖ്യാപിക്കുന്നതുൾപ്പെടയുള്ള സഹായ നടപടികൾക്കുസർക്കാർ തയാറാവണം. കാർഷിക കടങ്ങൾ എഴുതിത്തളളുക, കർഷക പെൻഷൻ ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കർഷക മുന്നേറ്റങ്ങൾക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സമിതി അറിയിച്ചു.
കർഷകരെ ദ്രോഹിക്കുന്ന നയസമീപനങ്ങൾക്കു അറുതി വരുത്താൻ സർക്കാരുകൾ തയാറാവണം. വിലത്തകർച്ച രൂക്ഷമായതോടെ വിളകളുടെ ഉത്പാദനച്ചെലവ് പോലും കണ്ടെത്താനാവാത്ത സ്ഥിതിയിലാണു കർഷകർ.
അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും വലിയ വെല്ലുവിളികളുയർത്തുന്നു. ഈ സഹചര്യത്തിൽ വിളകൾക്കു താങ്ങുവില പ്രഖ്യാപിക്കുന്നതുൾപ്പെടയുള്ള സഹായ നടപടികൾക്കുസർക്കാർ തയാറാവണം. കാർഷിക കടങ്ങൾ എഴുതിത്തളളുക, കർഷക പെൻഷൻ ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കർഷക മുന്നേറ്റങ്ങൾക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സമിതി അറിയിച്ചു.