തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകളാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർ രണ്ടു പേരും സിപിഎം പ്രവർത്തകരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പോൾ ഇരുവർക്കുമെതിരേ ചുമത്തിയ യുഎപിഎ നിലനിൽക്കുമോ എന്നു ചോദിച്ചപ്പോൾ ചിരിയായിരുന്നു മറുപടി.
ഇതു സംബന്ധിച്ച ചോദ്യം ഉയർന്ന ഉടൻതന്നെ മുഖ്യമന്ത്രിയുടെ മുഖഭാവം മാറി. ഏതു പാർട്ടിക്കാർ എന്നു ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകനോടു മുഖ്യമന്ത്രി എടുത്തുചോദിച്ചു. സിപിഎം പ്രവർത്തകൻ എന്നു പറഞ്ഞപ്പോൾ അവർ സിപിഎം പ്രവർത്തകരല്ല, മാവോയിസ്റ്റുകളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് അന്നു മുഖ്യമന്ത്രി പറഞ്ഞതെന്നു മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ആ പരിശോധനയൊക്കെ കഴിഞ്ഞെന്നും അവർ മാവോയിസ്റ്റുകളാണെന്നു വ്യക്തമായില്ലേ എന്നും മറുപടി നൽകി. ഇതിനു ശേഷം എന്നാൽ, അവസാനിപ്പിക്കുകയല്ലേ എന്നു പറഞ്ഞു പത്രസമ്മേളനം മതിയാക്കി എഴുന്നേൽക്കുകയായിരുന്നു.
ഇതു സംബന്ധിച്ച ചോദ്യം ഉയർന്ന ഉടൻതന്നെ മുഖ്യമന്ത്രിയുടെ മുഖഭാവം മാറി. ഏതു പാർട്ടിക്കാർ എന്നു ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകനോടു മുഖ്യമന്ത്രി എടുത്തുചോദിച്ചു. സിപിഎം പ്രവർത്തകൻ എന്നു പറഞ്ഞപ്പോൾ അവർ സിപിഎം പ്രവർത്തകരല്ല, മാവോയിസ്റ്റുകളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് അന്നു മുഖ്യമന്ത്രി പറഞ്ഞതെന്നു മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ആ പരിശോധനയൊക്കെ കഴിഞ്ഞെന്നും അവർ മാവോയിസ്റ്റുകളാണെന്നു വ്യക്തമായില്ലേ എന്നും മറുപടി നൽകി. ഇതിനു ശേഷം എന്നാൽ, അവസാനിപ്പിക്കുകയല്ലേ എന്നു പറഞ്ഞു പത്രസമ്മേളനം മതിയാക്കി എഴുന്നേൽക്കുകയായിരുന്നു.