കൊച്ചി: എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്ക (ഇന്നത്തെ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രഥമ മെത്രാൻ) മാർ ലൂയിസ് പഴേപറന്പിൽ ദിവംഗതനായിട്ടു നാളെ നൂറു വർഷം. ചരമശതാബ്ദി ദിനമായ നാളെ വൈകുന്നേരം ആറിന് പ്രത്യേകം അനുസ്മരണ ശുശ്രൂഷകൾ നടക്കും. 23 വർഷം അദ്ദേഹം അതിരൂപതയ്ക്ക് കരുത്താർന്ന നേതൃത്വം നൽകി.
വൈദിക വിദ്യാർഥികളുടെ പ്രാഥമിക പരിശീലനത്തിനു മെത്രാസന മന്ദിരത്തിൽ തിരുഹൃദയ സെമിനാരിക്കു തുടക്കമിട്ടതും ആലുവ സെന്റ് മേരീസ് ഉൾപ്പെടെ വിവിധ പള്ളികൾക്കു കീഴിൽ നിരവധി സ്കൂളുകൾ, ഇടവകകൾ, ദേവാലയങ്ങൾ, അനാഥമന്ദിരങ്ങൾ, സന്യാസാശ്രമങ്ങൾ എന്നിവ സ്ഥാപിക്കാനും മാർ പഴേപറന്പിലിനു കഴിഞ്ഞു.
ചങ്ങനാശേരിക്കടുത്ത് പുളിങ്കുന്നിലാണു ജനനം. പതിമൂന്നാം വയസിൽ കർമലീത്ത നിഷ്പാദുക മൂന്നാം സഭയിൽ ചേർന്നു. പിന്നീട് മാതൃ ഇടവകയായ പുളിങ്കുന്ന് പള്ളി വികാരിയായി. ബിഷപ് ലവീഞ്ഞിന്റെ സെക്രട്ടറിയായി ഒന്‍പതു വർഷം സേവനം ചെയ്ത അദ്ദേഹം 1896 ഒക്ടോബർ 25നു കാൻഡിയിൽ ഡലഗേറ്റ് അപ്പസ്തോലിക്കയായിരുന്ന മോണ്‍. സലെസ്കിയിൽനിന്നാണു മെത്രാൻ പട്ടം സ്വീകരിച്ചത്.
1896 നവംബർ അഞ്ചിന് എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായി ചുമതലയേറ്റു. 1919 ഡിസംബർ ഒന്പതിനു ദിവംഗതനായ മാർ ലൂയിസ് പഴേപറന്പിലിന്റെ കബറിടം എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.
വൈദിക വിദ്യാർഥികളുടെ പ്രാഥമിക പരിശീലനത്തിനു മെത്രാസന മന്ദിരത്തിൽ തിരുഹൃദയ സെമിനാരിക്കു തുടക്കമിട്ടതും ആലുവ സെന്റ് മേരീസ് ഉൾപ്പെടെ വിവിധ പള്ളികൾക്കു കീഴിൽ നിരവധി സ്കൂളുകൾ, ഇടവകകൾ, ദേവാലയങ്ങൾ, അനാഥമന്ദിരങ്ങൾ, സന്യാസാശ്രമങ്ങൾ എന്നിവ സ്ഥാപിക്കാനും മാർ പഴേപറന്പിലിനു കഴിഞ്ഞു.
ചങ്ങനാശേരിക്കടുത്ത് പുളിങ്കുന്നിലാണു ജനനം. പതിമൂന്നാം വയസിൽ കർമലീത്ത നിഷ്പാദുക മൂന്നാം സഭയിൽ ചേർന്നു. പിന്നീട് മാതൃ ഇടവകയായ പുളിങ്കുന്ന് പള്ളി വികാരിയായി. ബിഷപ് ലവീഞ്ഞിന്റെ സെക്രട്ടറിയായി ഒന്‍പതു വർഷം സേവനം ചെയ്ത അദ്ദേഹം 1896 ഒക്ടോബർ 25നു കാൻഡിയിൽ ഡലഗേറ്റ് അപ്പസ്തോലിക്കയായിരുന്ന മോണ്‍. സലെസ്കിയിൽനിന്നാണു മെത്രാൻ പട്ടം സ്വീകരിച്ചത്.
1896 നവംബർ അഞ്ചിന് എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായി ചുമതലയേറ്റു. 1919 ഡിസംബർ ഒന്പതിനു ദിവംഗതനായ മാർ ലൂയിസ് പഴേപറന്പിലിന്റെ കബറിടം എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.