തിരുവനന്തപുരം: തന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘത്തിന്റെ വിദേശപര്യടനം ഉല്ലാസയാത്രയല്ലെന്നും ജപ്പാൻ, കൊറിയ സന്ദർശനം വൻ വിജയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെ വിദേശയാത്രാച്ചെലവ് സർക്കാർ ഫണ്ടിൽനിന്ന് അല്ലെന്നും അത്തരം അല്പത്തരം തങ്ങൾ കാട്ടില്ലെന്നും പിണറായി പറഞ്ഞു. 11 ദിവസത്തെ ജപ്പാൻ, കൊറിയ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ ശേഷം യാത്രയിലുണ്ടായ നേട്ടങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വിദേശയാത്രകളിൽ കുടുംബാംഗങ്ങളുടെ ചെലവ് സർക്കാർ ഫണ്ടിൽനിന്നാണെന്ന് ആർക്കും പറയാൻ കഴിയില്ല. വിമർശിക്കുന്നവരെക്കുറിച്ച് ഒന്നും പറയുന്നില്ല. ഏതിനെയും എതിർക്കുക എന്ന നിലപാടാണു പ്രതിപക്ഷം സ്വീകരിക്കുന്നത്. ഈ യാത്ര കേരളത്തിന്റെ യുവതലമുറയെ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരുന്നു. ജപ്പാൻ, കൊറിയ സന്ദർശനത്തിൽ കേരളത്തിനു നേടിയെടുക്കാനായ കാര്യങ്ങൾ പറയാനാണു പത്രസമ്മേളനം വിളിച്ചതെന്നു പറഞ്ഞ മുഖ്യമന്ത്രി വിമർശനങ്ങൾക്കു മറുപടി പറയാനില്ലെന്നും ആദ്യംതന്നെ പറഞ്ഞു.
ജപ്പാൻ, കൊറിയ സന്ദർശിച്ച മന്ത്രിതല സംഘത്തിന്റെ യാത്രാച്ചെലവ് ഇപ്പോൾ കണക്കാക്കാൻ കഴിയില്ല. എയർ ടിക്കറ്റ് ചാർജ് അടക്കം കുറച്ചുനാൾ കഴിഞ്ഞാണു കൊടുക്കുന്നത്. ഇതു കൊടുത്തു കഴിഞ്ഞു മാത്രമേ ചെലവിൽ ഉൾപ്പെടുത്താനാകൂ. വിവരാവകാശ നിയമം വഴിയൊക്കെ ചോദിക്കുന്പോൾ കൃത്യമായ മറുപടി ലഭിക്കാത്തതിനു കാരണം ഇതാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശയാത്രകളിൽ കുടുംബാംഗങ്ങളുടെ ചെലവ് സർക്കാർ ഫണ്ടിൽനിന്നാണെന്ന് ആർക്കും പറയാൻ കഴിയില്ല. വിമർശിക്കുന്നവരെക്കുറിച്ച് ഒന്നും പറയുന്നില്ല. ഏതിനെയും എതിർക്കുക എന്ന നിലപാടാണു പ്രതിപക്ഷം സ്വീകരിക്കുന്നത്. ഈ യാത്ര കേരളത്തിന്റെ യുവതലമുറയെ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരുന്നു. ജപ്പാൻ, കൊറിയ സന്ദർശനത്തിൽ കേരളത്തിനു നേടിയെടുക്കാനായ കാര്യങ്ങൾ പറയാനാണു പത്രസമ്മേളനം വിളിച്ചതെന്നു പറഞ്ഞ മുഖ്യമന്ത്രി വിമർശനങ്ങൾക്കു മറുപടി പറയാനില്ലെന്നും ആദ്യംതന്നെ പറഞ്ഞു.
ജപ്പാൻ, കൊറിയ സന്ദർശിച്ച മന്ത്രിതല സംഘത്തിന്റെ യാത്രാച്ചെലവ് ഇപ്പോൾ കണക്കാക്കാൻ കഴിയില്ല. എയർ ടിക്കറ്റ് ചാർജ് അടക്കം കുറച്ചുനാൾ കഴിഞ്ഞാണു കൊടുക്കുന്നത്. ഇതു കൊടുത്തു കഴിഞ്ഞു മാത്രമേ ചെലവിൽ ഉൾപ്പെടുത്താനാകൂ. വിവരാവകാശ നിയമം വഴിയൊക്കെ ചോദിക്കുന്പോൾ കൃത്യമായ മറുപടി ലഭിക്കാത്തതിനു കാരണം ഇതാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.