തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മുൻസിപ്പൽ- കോർപറേഷൻ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കെട്ടിട നിർമാണത്തിനും കെട്ടിട നന്പരിനുമുള്ള അപേക്ഷകളിൽ 30 ദിവസത്തിനകം അപേക്ഷകനെ തീരുമാനം അറിയിക്കണമെന്ന വ്യവസ്ഥ പലേടത്തും പാലിച്ചില്ലെന്നു കണ്ടെത്തി. ഉദ്യോഗസ്ഥർ കൈക്കൂലിക്കായി ഫയലുകൾ പരിശോധിക്കാതെയും സ്ഥല പരിശോധന നടത്താതെയും തീരുമാനം വൈകിപ്പിക്കുന്നതായും കണ്ടെത്തി. കെട്ടിട നിർമാണ അനുമതി നൽകുന്നതിലും കെട്ടിടങ്ങൾക്കു നന്പർ നൽകുന്നതിലും അഴിമതി നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോഴിക്കോട് നഗരസഭയുടെ ബേപ്പൂർ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ 2019 ജനുവരി മുതലുള്ള 93 കെട്ടിടനിർമാണ പെർമിറ്റ് അപേക്ഷകളിൽ തീരുമാനമാകാത്തതു കണ്ടെത്തി. ഇവിടെ തീരദേശ പരിപാലനനിയമത്തിനു വിരുദ്ധമായി കെട്ടിടനിർമാണ പെർമിറ്റ് നൽകുന്നതായും ഓവർസിയർമാരും എൻജിനിയർമാരും സ്ഥല പരിശോധന നടത്താത്തതിനാൽ 24 അപേക്ഷകളിൽ തീരുമാനമാകാതിരിക്കുന്നതും ശ്രദ്ധയിൽപെട്ടു. ചെറുവന്നൂർ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ 2018ലെ 13 അപേക്ഷകളിലും 2019ലെ 32 അപേക്ഷകളിലും തീരുമാനമെടുത്തില്ല. കോഴിക്കാട് കോർപറേഷൻ ഓഫീസിൽ തീരുമാനമാകാത്ത നൂറുകണക്കിനു ഫയലുകളുണ്ടായിരുന്നു. കെട്ടിട നിർമാണ ചട്ടത്തിനു വിരുദ്ധമായി പൂർത്തീകരിച്ച ചില കെട്ടിടങ്ങൾക്ക് നന്പർ അനുവദിച്ചതും കണ്ടെത്തിയിട്ടുണ്ട്.
പാലാ നഗരസഭയിൽ നടത്തിയ പരിശോധനയിൽ കെട്ടിട പെർമിറ്റിനായും ഒക്കുപൻസി സർട്ടിഫിക്കറ്റിനായുമുള്ള 60 അപേക്ഷ കെട്ടിക്കിടക്കുന്നതു കണ്ടെത്തി. കണ്ണൂർ ഇടക്കാട് സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ പെർമിറ്റിനായുള്ള അപേക്ഷയിൽ തീരുമാനമാകാത്തതിനാൽ അപേക്ഷകൻ പെർമിറ്റില്ലാതെതന്നെ കെട്ടിട നിർമാണം പൂർത്തിയാക്കിയതു കണ്ടെത്തി. ഈ ഓഫീസിൽ യാതൊരു കാരണവുമില്ലാതെ നിരവധി അപേക്ഷ കെട്ടിക്കിടക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മിന്നൽ പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിനു കൈമാറുമെന്നു വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു.
കോഴിക്കോട് നഗരസഭയുടെ ബേപ്പൂർ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ 2019 ജനുവരി മുതലുള്ള 93 കെട്ടിടനിർമാണ പെർമിറ്റ് അപേക്ഷകളിൽ തീരുമാനമാകാത്തതു കണ്ടെത്തി. ഇവിടെ തീരദേശ പരിപാലനനിയമത്തിനു വിരുദ്ധമായി കെട്ടിടനിർമാണ പെർമിറ്റ് നൽകുന്നതായും ഓവർസിയർമാരും എൻജിനിയർമാരും സ്ഥല പരിശോധന നടത്താത്തതിനാൽ 24 അപേക്ഷകളിൽ തീരുമാനമാകാതിരിക്കുന്നതും ശ്രദ്ധയിൽപെട്ടു. ചെറുവന്നൂർ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ 2018ലെ 13 അപേക്ഷകളിലും 2019ലെ 32 അപേക്ഷകളിലും തീരുമാനമെടുത്തില്ല. കോഴിക്കാട് കോർപറേഷൻ ഓഫീസിൽ തീരുമാനമാകാത്ത നൂറുകണക്കിനു ഫയലുകളുണ്ടായിരുന്നു. കെട്ടിട നിർമാണ ചട്ടത്തിനു വിരുദ്ധമായി പൂർത്തീകരിച്ച ചില കെട്ടിടങ്ങൾക്ക് നന്പർ അനുവദിച്ചതും കണ്ടെത്തിയിട്ടുണ്ട്.
പാലാ നഗരസഭയിൽ നടത്തിയ പരിശോധനയിൽ കെട്ടിട പെർമിറ്റിനായും ഒക്കുപൻസി സർട്ടിഫിക്കറ്റിനായുമുള്ള 60 അപേക്ഷ കെട്ടിക്കിടക്കുന്നതു കണ്ടെത്തി. കണ്ണൂർ ഇടക്കാട് സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ പെർമിറ്റിനായുള്ള അപേക്ഷയിൽ തീരുമാനമാകാത്തതിനാൽ അപേക്ഷകൻ പെർമിറ്റില്ലാതെതന്നെ കെട്ടിട നിർമാണം പൂർത്തിയാക്കിയതു കണ്ടെത്തി. ഈ ഓഫീസിൽ യാതൊരു കാരണവുമില്ലാതെ നിരവധി അപേക്ഷ കെട്ടിക്കിടക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മിന്നൽ പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിനു കൈമാറുമെന്നു വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു.