തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരു നേട്ടവുമില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോടികളുടെ നിക്ഷേപ സാധ്യതകളുടെ സന്നദ്ധത സംബന്ധിച്ച പട്ടിക വിശദീകരിക്കാൻ മാത്രമായി മുഖ്യമന്ത്രിയും കൂട്ടരും വിദേശ പര്യടനം നടത്തേണ്ടതില്ലായിരുന്നു.
200 കോടി നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചെന്ന് അറിയിച്ച നീറ്റാ ജലാറ്റിൻ കന്പനിയുടെ പരിസ്ഥിതി മലിനീകരണ പ്രവർത്തനങ്ങൾക്കെതിരേ കാതിക്കുടത്തെ ജനങ്ങൾ നടത്തുന്ന സമരം മുഖ്യമന്ത്രിക്ക് ഓർമയുണ്ടാകും. നാടിന്റെ താൽപര്യം ബലികഴിക്കുന്ന കന്പനികളുടെ നിക്ഷേപം സംസ്ഥാനത്തു കൊണ്ടുവരുന്നതിനാണോ മുഖ്യമന്ത്രിയും പരിവാരങ്ങളും കോടികൾ ചെലവാക്കി വിദേശപര്യടനം നടത്തിയത്? ഇതുവരെ നടത്തിയ വിദേശയാത്രകളിൽ എന്തെങ്കിലും പ്രയോജനം സംസ്ഥാനത്തിനു ലഭിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വിശദീകരിക്കണം.
കുടുംബാംഗങ്ങളുടെ യാത്ര ചെലവ് വഹിച്ചത് സർക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വാസയോഗ്യമല്ല. കുടുംബത്തോടൊപ്പം വിദേശപര്യടനം നടത്തുന്നത് ഉല്ലാസയാത്ര തന്നെയാണ്. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് കേരളത്തിലുള്ളത്. അടിയന്തരഘട്ടത്തിൽ വ്യോമസേനയുടെ സഹായം ലഭ്യമാകുമെന്നിരിക്കെ, ധൃതിപിടിച്ച് ഉയർന്ന തുകയ്ക്കു കോടികൾ ചെലവാക്കി ഹെലികോപ്റ്റർ വാങ്ങുന്നതു മുഖ്യമന്ത്രിയുടെ ആകാശയാത്ര സുഗമമാക്കാനാണ്. സ്വന്തം ഗ്രാമത്തിൽ പോകാൻ പോലും മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാറും നിരവധി വാഹനങ്ങളുടെ അകന്പടിയും സായുധരായ പോലീസുകാരുടെ സുരക്ഷയും വേണമെന്നത് അപമാനകരമാണ്. ധീരതയെ കുറിച്ച് വീന്പുപറയുന്ന മുഖ്യമന്ത്രി ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറുന്നത്. പ്രധാനമന്ത്രിയെക്കാൾ സുരക്ഷയാണു മുഖ്യമന്ത്രിക്കെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
200 കോടി നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചെന്ന് അറിയിച്ച നീറ്റാ ജലാറ്റിൻ കന്പനിയുടെ പരിസ്ഥിതി മലിനീകരണ പ്രവർത്തനങ്ങൾക്കെതിരേ കാതിക്കുടത്തെ ജനങ്ങൾ നടത്തുന്ന സമരം മുഖ്യമന്ത്രിക്ക് ഓർമയുണ്ടാകും. നാടിന്റെ താൽപര്യം ബലികഴിക്കുന്ന കന്പനികളുടെ നിക്ഷേപം സംസ്ഥാനത്തു കൊണ്ടുവരുന്നതിനാണോ മുഖ്യമന്ത്രിയും പരിവാരങ്ങളും കോടികൾ ചെലവാക്കി വിദേശപര്യടനം നടത്തിയത്? ഇതുവരെ നടത്തിയ വിദേശയാത്രകളിൽ എന്തെങ്കിലും പ്രയോജനം സംസ്ഥാനത്തിനു ലഭിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വിശദീകരിക്കണം.
കുടുംബാംഗങ്ങളുടെ യാത്ര ചെലവ് വഹിച്ചത് സർക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വാസയോഗ്യമല്ല. കുടുംബത്തോടൊപ്പം വിദേശപര്യടനം നടത്തുന്നത് ഉല്ലാസയാത്ര തന്നെയാണ്. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് കേരളത്തിലുള്ളത്. അടിയന്തരഘട്ടത്തിൽ വ്യോമസേനയുടെ സഹായം ലഭ്യമാകുമെന്നിരിക്കെ, ധൃതിപിടിച്ച് ഉയർന്ന തുകയ്ക്കു കോടികൾ ചെലവാക്കി ഹെലികോപ്റ്റർ വാങ്ങുന്നതു മുഖ്യമന്ത്രിയുടെ ആകാശയാത്ര സുഗമമാക്കാനാണ്. സ്വന്തം ഗ്രാമത്തിൽ പോകാൻ പോലും മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാറും നിരവധി വാഹനങ്ങളുടെ അകന്പടിയും സായുധരായ പോലീസുകാരുടെ സുരക്ഷയും വേണമെന്നത് അപമാനകരമാണ്. ധീരതയെ കുറിച്ച് വീന്പുപറയുന്ന മുഖ്യമന്ത്രി ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറുന്നത്. പ്രധാനമന്ത്രിയെക്കാൾ സുരക്ഷയാണു മുഖ്യമന്ത്രിക്കെന്നും മുല്ലപ്പള്ളി പരിഹസിച്ചു.