തൃശൂർ: നഗരത്തിൽ മുത്തച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പത്തുവയസുകാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു. പാട്ടുരായ്ക്കൽ വാരിയം ലെയിനിൽ രാധികയിൽ രാജേഷിന്റെ മകൻ അക്ഷിത് രാജ് ആണ് മരിച്ചത്. കേരള എഫ്സി അണ്ടർ-10 താരമാണ് അക്ഷിത്.
ഇന്നലെ രാവിലെ ഏഴുമണിയോടെ പാട്ടുരായ്ക്കലിനും അശ്വനി ജംഗ്ഷനുമിടയിലായിരുന്നു അപകടം. നിസാര പരിക്കേറ്റ മുത്തച്ഛൻ പരമേശ്വരക്കുറുപ്പിനെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷിത് രാജിനെ ഫുട്ബോൾ കോച്ചിംഗിനായി സ്റ്റേഡിയത്തിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
രജിസ്ട്രേഷൻ നമ്പർ ലഭിച്ചിട്ടില്ലാത്ത പുതിയ ടിപ്പർ ലോറിയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ചത്.
കുറ്റൂർ സാന്ദീപനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അക്ഷിത് രാജ്. അച്ഛൻ രാജേഷ് എറണാകുളം മിൽമയിൽ ജീവനക്കാരനാണ്. അമ്മ ഉദയസൂര്യ ഐസിഐസിഐ ബ്രാഞ്ച് മാനേജരാണ്. സഹോദരൻ: ആദിത്യ രാജ്.
അപകടത്തിനിടയാക്കിയ ലോറിയും ഡ്രൈവറെയും ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ ഏഴുമണിയോടെ പാട്ടുരായ്ക്കലിനും അശ്വനി ജംഗ്ഷനുമിടയിലായിരുന്നു അപകടം. നിസാര പരിക്കേറ്റ മുത്തച്ഛൻ പരമേശ്വരക്കുറുപ്പിനെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷിത് രാജിനെ ഫുട്ബോൾ കോച്ചിംഗിനായി സ്റ്റേഡിയത്തിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
രജിസ്ട്രേഷൻ നമ്പർ ലഭിച്ചിട്ടില്ലാത്ത പുതിയ ടിപ്പർ ലോറിയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ചത്.
കുറ്റൂർ സാന്ദീപനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അക്ഷിത് രാജ്. അച്ഛൻ രാജേഷ് എറണാകുളം മിൽമയിൽ ജീവനക്കാരനാണ്. അമ്മ ഉദയസൂര്യ ഐസിഐസിഐ ബ്രാഞ്ച് മാനേജരാണ്. സഹോദരൻ: ആദിത്യ രാജ്.
അപകടത്തിനിടയാക്കിയ ലോറിയും ഡ്രൈവറെയും ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.