സുൽത്താൻബത്തേരി: ക്ലാസ്മുറിയിൽ പാന്പു കടിയേറ്റു തക്കസമയം വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച ഗവ.സർവജന സ്കൂൾ വിദ്യാർഥിനി ഷഹല ഷെറിന്റെ പുത്തൻകുന്നിലെ വീട് രാഹുൽഗാന്ധി എംപി സന്ദർശിച്ചു. പതിനഞ്ച് മിനിറ്റിലധികം വീട്ടിൽ ചെലവഴിച്ച എംപി ഷഹലയുടെ പിതാവ് അഡ്വ.അബ്ദുൾ അസീസിനെയും മാതാവ് അഡ്വ.സജ്നയെയും ആശ്വസിപ്പിച്ചു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ചു. അടിയന്തര ഘട്ടങ്ങളിലെ ചികിത്സയ്ക്കു ബത്തേരിയിൽ സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ മകൾ നഷ്ടമാകുമായിരുന്നില്ലെന്നു ഷഹലയുടെ മാതാപിതാക്കൾ എംപിയോടു പറഞ്ഞു. വയനാട് ഗവ.മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുന്നതിന് ഇടപെടണമെന്നു അഭ്യർഥിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, കോണ്ഗ്രസ് നേതാക്കളായ കെ.സി. റോസക്കുട്ടി, പി.കെ. ജയലക്ഷ്മി, കെ.കെ. ഏബ്രഹാം തുടങ്ങിയവർക്കൊപ്പം രാവിലെ 11.57നാണ് ഷഹലയുടെ വീട്ടിൽ രാഹുൽ എത്തിയത്. എംപിയെ ഷഹലയുടെ പിതാവ് കൈപിടിച്ചു സ്വീകരിച്ചു. 12.15നാണ് എംപിയും സംഘവും മടങ്ങിയത്.
പുത്തൻകുന്നിൽനിന്നു സർവജന സ്കൂളിലെത്തിയ എംപി 20 മിനിറ്റോളം അധ്യാപകരുമായും രക്ഷിതാക്കളുടെ പ്രതിനിധികളുമായും സംസാരിച്ചു. ഷഹലയ്ക്കു പാന്പുകടിയേറ്റ ക്ലാസ്മുറി സന്ദർശിച്ച അദ്ദേഹം ഓഡിറ്റോറിയത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തു. ഷഹലയുടെ വേർപാടിൽ ദുഃഖം ഉണ്ടെങ്കിലും അവളുടെ പുഞ്ചിരിതൂകുന്ന മുഖം ഏക്കാലവും ഹൃദയത്തിൽ ഉണ്ടാകണമെന്നു രാഹുൽ വിദ്യാർഥികളോടു പറഞ്ഞു.
വലിയ സങ്കടത്തോടെയാണ് ഇവിടെ നിൽക്കുന്നത്. ഷഹലയുടെ മാതാപിതാക്കളുടെ ദുഃഖം നാം ഓരോരുത്തരുടെയും ദുഃഖമാണ്. ക്ലാസ് മുറിയിൽ വിദ്യാർഥിനിക്കു പാന്പുകടിയേറ്റ സംഭവം വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണു വിരൽചൂണ്ടുന്നത്. ഇക്കാര്യം ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഷഹല സംഭവം രാഷ്ട്രീയവത്കരിക്കുന്നതിൽ താത്പര്യമില്ല. വിദ്യാർഥികളിലാണ് രാജ്യത്തിന്റെ ഭാവി. വിദ്യാർഥികൾ ഇല്ലെങ്കിൽ ഇന്ത്യയില്ല. ഗവ.മെഡിക്കൽ കോളജ് വയനാടിനെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്. മെഡിക്കൽ കോളജ് ഭൂമി സംബന്ധിച്ചു ചില പ്രശ്നങ്ങൾ ഉണ്ടെന്നാണു മനസിലാക്കുന്നത്. ബത്തേരിക്കടുത്ത് ബീനാച്ചിയിൽ മധ്യപ്രദേശ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റ് മെഡിക്കൽ കോളജിനായി ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ചു. അടിയന്തര ഘട്ടങ്ങളിലെ ചികിത്സയ്ക്കു ബത്തേരിയിൽ സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ മകൾ നഷ്ടമാകുമായിരുന്നില്ലെന്നു ഷഹലയുടെ മാതാപിതാക്കൾ എംപിയോടു പറഞ്ഞു. വയനാട് ഗവ.മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുന്നതിന് ഇടപെടണമെന്നു അഭ്യർഥിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, കോണ്ഗ്രസ് നേതാക്കളായ കെ.സി. റോസക്കുട്ടി, പി.കെ. ജയലക്ഷ്മി, കെ.കെ. ഏബ്രഹാം തുടങ്ങിയവർക്കൊപ്പം രാവിലെ 11.57നാണ് ഷഹലയുടെ വീട്ടിൽ രാഹുൽ എത്തിയത്. എംപിയെ ഷഹലയുടെ പിതാവ് കൈപിടിച്ചു സ്വീകരിച്ചു. 12.15നാണ് എംപിയും സംഘവും മടങ്ങിയത്.
പുത്തൻകുന്നിൽനിന്നു സർവജന സ്കൂളിലെത്തിയ എംപി 20 മിനിറ്റോളം അധ്യാപകരുമായും രക്ഷിതാക്കളുടെ പ്രതിനിധികളുമായും സംസാരിച്ചു. ഷഹലയ്ക്കു പാന്പുകടിയേറ്റ ക്ലാസ്മുറി സന്ദർശിച്ച അദ്ദേഹം ഓഡിറ്റോറിയത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തു. ഷഹലയുടെ വേർപാടിൽ ദുഃഖം ഉണ്ടെങ്കിലും അവളുടെ പുഞ്ചിരിതൂകുന്ന മുഖം ഏക്കാലവും ഹൃദയത്തിൽ ഉണ്ടാകണമെന്നു രാഹുൽ വിദ്യാർഥികളോടു പറഞ്ഞു.
വലിയ സങ്കടത്തോടെയാണ് ഇവിടെ നിൽക്കുന്നത്. ഷഹലയുടെ മാതാപിതാക്കളുടെ ദുഃഖം നാം ഓരോരുത്തരുടെയും ദുഃഖമാണ്. ക്ലാസ് മുറിയിൽ വിദ്യാർഥിനിക്കു പാന്പുകടിയേറ്റ സംഭവം വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണു വിരൽചൂണ്ടുന്നത്. ഇക്കാര്യം ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഷഹല സംഭവം രാഷ്ട്രീയവത്കരിക്കുന്നതിൽ താത്പര്യമില്ല. വിദ്യാർഥികളിലാണ് രാജ്യത്തിന്റെ ഭാവി. വിദ്യാർഥികൾ ഇല്ലെങ്കിൽ ഇന്ത്യയില്ല. ഗവ.മെഡിക്കൽ കോളജ് വയനാടിനെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്. മെഡിക്കൽ കോളജ് ഭൂമി സംബന്ധിച്ചു ചില പ്രശ്നങ്ങൾ ഉണ്ടെന്നാണു മനസിലാക്കുന്നത്. ബത്തേരിക്കടുത്ത് ബീനാച്ചിയിൽ മധ്യപ്രദേശ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റ് മെഡിക്കൽ കോളജിനായി ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.