കൊച്ചി: മതവും പിതാവിന്റെ പേരും എസ്എസ്എൽസി ബുക്കിൽ തിരുത്താൻ യുവതി നൽകിയ അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് അനുവദിക്കണമെന്നു ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. മലപ്പുറം മഞ്ചേരി സ്വദേശിനി ജെസി നൽകിയ ഹർജി സിംഗിൾ ബെഞ്ച് നേരത്തെ അനുവദിച്ചിരുന്നു. ഇതിനെതിരേ പരീക്ഷാ കമ്മീഷണറും ജോയിന്റ് പരീക്ഷാ കമ്മീഷണറും നൽകിയ അപ്പീൽ തീർപ്പാക്കിയാണു ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
ഹർജിക്കാരിയുടെ മൗലികാവകാശത്തെ ബാധിക്കുന്ന വിഷയമായതിനാൽ വ്യവസ്ഥയില്ലെങ്കിലും ഉദാരമായ നിലപാടു സ്വീകരിക്കണമെന്നും ഈ വിധി കീഴ്വഴക്കമായി പരിഗണിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ജെസിയുടെ പിതാവ് ജോണി ഇസ്ലാം മതം സ്വീകരിച്ചു ഹമീദ് എന്നു പേര് മാറ്റിയതിനെത്തുടർന്നു ജെസിയുടെ സ്കൂൾ രേഖകളിലും തിരുത്തൽ വരുത്തി. പിന്നീട് ഇയാൾ കുടുംബം ഉപേക്ഷിച്ചു പോയി. താൻ ക്രിസ്തുമത വിശ്വാസിയായാണു വളർന്നതെന്നു ചൂണ്ടിക്കാട്ടി എസ്എസ്എൽസി ബുക്കിലെ തന്റെ പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, മതം എന്നിവ തിരുത്താൻ ജെസി അപേക്ഷ നൽകി. സർക്കാർ ജെസിയുടെയും മാതാവിന്റെ പേരു തിരുത്താൻ അനുവദിച്ചെങ്കിലും മതവും പിതാവിന്റെ പേരും തിരുത്താൻ എസ്എസ്എൽസി ബുക്കിനൊപ്പം ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി ഹാജരാക്കണമെന്നു വ്യക്തമാക്കി ഈ ആവശ്യങ്ങൾ തളളി.
ഹർജിക്കാരിയുടെ മൗലികാവകാശത്തെ ബാധിക്കുന്ന വിഷയമായതിനാൽ വ്യവസ്ഥയില്ലെങ്കിലും ഉദാരമായ നിലപാടു സ്വീകരിക്കണമെന്നും ഈ വിധി കീഴ്വഴക്കമായി പരിഗണിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ജെസിയുടെ പിതാവ് ജോണി ഇസ്ലാം മതം സ്വീകരിച്ചു ഹമീദ് എന്നു പേര് മാറ്റിയതിനെത്തുടർന്നു ജെസിയുടെ സ്കൂൾ രേഖകളിലും തിരുത്തൽ വരുത്തി. പിന്നീട് ഇയാൾ കുടുംബം ഉപേക്ഷിച്ചു പോയി. താൻ ക്രിസ്തുമത വിശ്വാസിയായാണു വളർന്നതെന്നു ചൂണ്ടിക്കാട്ടി എസ്എസ്എൽസി ബുക്കിലെ തന്റെ പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, മതം എന്നിവ തിരുത്താൻ ജെസി അപേക്ഷ നൽകി. സർക്കാർ ജെസിയുടെയും മാതാവിന്റെ പേരു തിരുത്താൻ അനുവദിച്ചെങ്കിലും മതവും പിതാവിന്റെ പേരും തിരുത്താൻ എസ്എസ്എൽസി ബുക്കിനൊപ്പം ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി ഹാജരാക്കണമെന്നു വ്യക്തമാക്കി ഈ ആവശ്യങ്ങൾ തളളി.