തിരുവനന്തപുരം: കാർഷിക വായ്പാ മോറട്ടോറിയം കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ടു മന്ത്രിസഭാ തീരുമാനത്തിൽ ഉത്തരവിറക്കുന്നതു വൈകിച്ച ഉന്നത ഉദ്യോഗസ്ഥർക്കു മന്ത്രിസഭയുടെ താക്കീത്.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുൻപ് ഉത്തരവിറക്കുന്നതിനായി പ്രത്യേക മന്ത്രിസഭ ചേർന്നു തീരുമാനമെടുത്തിട്ടും ഉത്തരവിറക്കാതിരുന്നതു സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ കടുത്ത വീഴ്ചയാണെന്നു മന്ത്രിസഭ അഭിപ്രായപ്പെട്ടു.
ഇത്തരം വീഴ്ച ഇനി ആവർത്തിക്കരുതെന്നും ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നുമുള്ള മന്ത്രിസഭയുടെ താക്കീത് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ അറിയിക്കാൻ മന്ത്രിസഭാ യോഗത്തിലുണ്ടായിരുന്ന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മോറട്ടോറിയം ഉത്തരവിലെ ഉദ്യോഗസ്ഥ തല വീഴ്ചയുമായി ബന്ധപ്പെട്ട തുടർ നടപടികൾ തത്കാലത്തേക്കു വേണ്ടെന്നു വയ്ക്കാനും തീരുമാനിച്ചു.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുൻപ് ഉത്തരവിറക്കുന്നതിനായി പ്രത്യേക മന്ത്രിസഭ ചേർന്നു തീരുമാനമെടുത്തിട്ടും ഉത്തരവിറക്കാതിരുന്നതു സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ കടുത്ത വീഴ്ചയാണെന്നു മന്ത്രിസഭ അഭിപ്രായപ്പെട്ടു.
ഇത്തരം വീഴ്ച ഇനി ആവർത്തിക്കരുതെന്നും ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നുമുള്ള മന്ത്രിസഭയുടെ താക്കീത് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ അറിയിക്കാൻ മന്ത്രിസഭാ യോഗത്തിലുണ്ടായിരുന്ന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മോറട്ടോറിയം ഉത്തരവിലെ ഉദ്യോഗസ്ഥ തല വീഴ്ചയുമായി ബന്ധപ്പെട്ട തുടർ നടപടികൾ തത്കാലത്തേക്കു വേണ്ടെന്നു വയ്ക്കാനും തീരുമാനിച്ചു.