തൃശൂർ: പൊതുസ്ഥലത്തു പുകവലിച്ചതിന് ഈ വർഷം ഒക്ടോബർ അവസാനംവരെ സംസ്ഥാനത്തു പിടിയിലായത് 73,392 പേർ. ഇവരിൽനിന്നും പിഴയായി ഈടാക്കിയത് ഒന്നരക്കോടിയോളം രൂപ!
കഴിഞ്ഞവർഷം പൊതുസ്ഥലത്തു പുകവലിക്കരുതെന്ന നിയമം ലംഘിച്ചതിന് 1,10,028 പേരെയാണു പിടികൂടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിറ്റതിന് ഈ വർഷം 2,635 പേരാണ് പിടിയിലായത്. കഴിഞ്ഞ വർഷം 3513 പേരെയാണ് പിടികൂടിയത്.
ഈ വർഷം ഒക്ടോബർ വരെ 76,470 കോട്പ (പുകവലി വിരുദ്ധ നിയമം) നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുസ്ഥലത്തു പുകവലിച്ചതിനു പിടിയിലായവരിൽനിന്നും ഈ വർഷം ഒക്ടോബർ അവസാനംവരെ പിഴയായി ഈടാക്കിയത് 1,45,29,600 രൂപയാണ്.പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു പുകയില ഉത്പന്നങ്ങൾ നൽകിയതിനു പിടിയിലായ 394 പേരിൽനിന്ന് 5,54,500 രൂപ പിഴയീടാക്കി. വിദ്യാലയങ്ങൾക്കു സമീപം പുകയില ഉത്പന്നങ്ങൾ വിറ്റ 2635 പേരിൽനിന്ന് 2,79,150 രൂപയും ഈടാക്കി.
കഴിഞ്ഞവർഷം പൊതുസ്ഥലത്തു പുകവലിക്കരുതെന്ന നിയമം ലംഘിച്ചതിന് 1,10,028 പേരെയാണു പിടികൂടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറു മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിറ്റതിന് ഈ വർഷം 2,635 പേരാണ് പിടിയിലായത്. കഴിഞ്ഞ വർഷം 3513 പേരെയാണ് പിടികൂടിയത്.
ഈ വർഷം ഒക്ടോബർ വരെ 76,470 കോട്പ (പുകവലി വിരുദ്ധ നിയമം) നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുസ്ഥലത്തു പുകവലിച്ചതിനു പിടിയിലായവരിൽനിന്നും ഈ വർഷം ഒക്ടോബർ അവസാനംവരെ പിഴയായി ഈടാക്കിയത് 1,45,29,600 രൂപയാണ്.പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു പുകയില ഉത്പന്നങ്ങൾ നൽകിയതിനു പിടിയിലായ 394 പേരിൽനിന്ന് 5,54,500 രൂപ പിഴയീടാക്കി. വിദ്യാലയങ്ങൾക്കു സമീപം പുകയില ഉത്പന്നങ്ങൾ വിറ്റ 2635 പേരിൽനിന്ന് 2,79,150 രൂപയും ഈടാക്കി.