തിരുവനന്തപുരം: സർവകലാശാല മാർക്ക് വിവാദത്തിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ചുമതല വഹിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പിലും കരാർ അടിസ്ഥാനത്തിൽ ഇഷ്ടക്കാരെ നിയമിച്ചതായി ആരോപണം.
വകുപ്പിൽ പിഎസ്സി വഴി നിയമനം നടത്തേണ്ട തസ്തികകളിൽ ചട്ടങ്ങൾ മറികടന്ന് 96 കരാർ നിയമനങ്ങൾ നടത്തിയെന്നാണ് ആരോപണം.
എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ പിഎസ്സി റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടും അതിൽ നിന്നു നിയമിക്കാതെ ഭൂരിഭാഗം ജീവനക്കാരേയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയായിരുന്നു.
വകുപ്പിൽ ആകെയുള്ള 103 ജീവനക്കാരിൽ 96 പേരും കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ശിപാർശകൾ സമർപ്പിക്കാൻ രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് 2010ൽ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ പ്രയോജനം സമുദായംഗങ്ങൾക്കു ലഭ്യമാക്കാൻ കൂടുതൽ ജീവനക്കാരെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനായിരുന്നു നിർദേശം. ഇതുവഴി അധിക സാന്പത്തിക ബാധ്യത ഒഴിവാക്കാനാകുമെന്നും കണക്കാക്കിയിരുന്നു.
എന്നാൽ, എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം കരാർ നിയമനങ്ങൾ വ്യാപകമാക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യങ്ങളിലും കരാർ നിയമങ്ങളാണു നടത്തുന്നതെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു.
സ്പെഷൽ റൂൾസ് ഭേദഗതി ചെയ്തു ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ പിഎസ്സി വഴി സ്ഥിരനിയമനം നടത്തണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അനുകൂല നിലപാടുണ്ടായിട്ടില്ല.
വകുപ്പിൽ പിഎസ്സി വഴി നിയമനം നടത്തേണ്ട തസ്തികകളിൽ ചട്ടങ്ങൾ മറികടന്ന് 96 കരാർ നിയമനങ്ങൾ നടത്തിയെന്നാണ് ആരോപണം.
എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ പിഎസ്സി റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടും അതിൽ നിന്നു നിയമിക്കാതെ ഭൂരിഭാഗം ജീവനക്കാരേയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയായിരുന്നു.
വകുപ്പിൽ ആകെയുള്ള 103 ജീവനക്കാരിൽ 96 പേരും കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ശിപാർശകൾ സമർപ്പിക്കാൻ രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് 2010ൽ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ പ്രയോജനം സമുദായംഗങ്ങൾക്കു ലഭ്യമാക്കാൻ കൂടുതൽ ജീവനക്കാരെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനായിരുന്നു നിർദേശം. ഇതുവഴി അധിക സാന്പത്തിക ബാധ്യത ഒഴിവാക്കാനാകുമെന്നും കണക്കാക്കിയിരുന്നു.
എന്നാൽ, എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം കരാർ നിയമനങ്ങൾ വ്യാപകമാക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യങ്ങളിലും കരാർ നിയമങ്ങളാണു നടത്തുന്നതെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു.
സ്പെഷൽ റൂൾസ് ഭേദഗതി ചെയ്തു ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ പിഎസ്സി വഴി സ്ഥിരനിയമനം നടത്തണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അനുകൂല നിലപാടുണ്ടായിട്ടില്ല.