ദീപികയിൽ പ്രസിദ്ധീകരിച്ച കുട്ടനാട് പരമ്പര ഓണ്‍ലൈനിലാണ് വായിച്ചത്. തുടർന്നുവന്ന പ്രതികരണങ്ങളും വായിച്ചു. പരമ്പരയിലും പ്രതികരണങ്ങളിലും വന്ന നിര്‍ദേശങ്ങള്‍ എത്രയും വേഗം നടപ്പാക്കുകയാണ് വേണ്ടത്. അത് കുട്ടനാടിനു തീര്‍ച്ചയായും ഗുണം ചെയ്യും.
കമ്മീഷനടിക്കുന്നതിനും വീതം വയ്ക്കലിനും കൈയിട്ടു വാരലിനും വേണ്ടിയുള്ളതാകരുത് വികസനപദ്ധതികള്‍. ഖജനാവില്‍നിന്നും കുട്ടനാടിനുവേണ്ടി അനുവദിക്കുന്ന ഓരോ നയാപൈസയും സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുതുകുന്ന രീതിയില്‍ മികച്ച ആസൂത്രണത്തോടെ കാര്യക്ഷമമായി വിനിയോഗിക്കണം. കുട്ടനാട് പാക്കേജിനു സംഭവിച്ചതുപോലുള്ള പിടിപ്പുകേടുകള്‍ ആവര്‍ത്തിക്കരുതെന്നു ചുരുക്കം.
വമ്പന്‍ പദ്ധതികളൊന്നുമല്ല കുട്ടനാടിനു വേണ്ടത്. കിടങ്ങറ കെസി പാലത്തിന്റെ കാര്യം ഉദാഹരണമായെടുക്കുക. കിടങ്ങറ തോട്ടിലൂടെ ബോട്ടുയാത്ര നടത്തിയിട്ടുളളവർക്കറിയാം, പാലം വന്നതോടെ വെള്ളപ്പൊക്കക്കാലത്ത് ഒറ്റ ബോട്ടില്‍ ചങ്ങനാശേരിക്കുള്ള യാത്ര അസാധ്യമായി. ലക്ഷ്യസ്ഥാനത്തെത്താൻ പാലത്തിനപ്പുറത്തുനിന്നു മറ്റൊരു ബോട്ടിൽ കയറേണ്ട സ്ഥിതി. എന്തായാലും ഉപയോഗത്തിലിരിക്കുന്ന പാലം പൊളിച്ചുപണിയണമെന്ന് ജനപ്രതിനിധികളടക്കം പലരുമിപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഇതിനേക്കാളൊക്കെ മുന്‍ഗണന നല്‍കേണ്ട നിരവധി വികസന പ്രശ്നങ്ങള്‍ നമ്മുടെ നാട്ടിലില്ലേ...? പണിതും പൊളിച്ചും പാഴാക്കാന്‍ ആവശ്യത്തിലധികം ഫണ്ട് നമുക്കുണ്ടോ..? കുട്ടനാട്ടിലെ ഒട്ടുമിക്ക കലുങ്കുകളുടേയും അവസ്ഥ ഇതുപോലെയൊക്കെത്തന്നെയാണെന്ന കാര്യം മറക്കരുത്.
കുടിവെള്ളം മാത്രമല്ല, പ്രാഥമികാവശ്യത്തിനും വെള്ളം കിട്ടാതെ, കുട്ടനാട്ടുകാർ മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ടിട്ടും ആരും ഗൗനിക്കുന്നു പോലുമില്ല. ജലപാതകളെല്ലാം ആഴംകുറഞ്ഞും, മാലിന്യങ്ങള്‍ നിറഞ്ഞും അഴുക്കുചാലുകള്‍ പോലെയായി.
വിദേശത്തു ജോലിചെയ്യുന്ന എന്റെ വീട് നീലംപേരൂര്‍ പഞ്ചായത്തിലെ കിഴക്കേ ചേന്നംകരിയിലാണ്. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ വെള്ളക്കെട്ടില്‍ വീണു മരിച്ച കുറുപ്പശേരില്‍ വത്സമ്മ എന്റെ അയല്‍വാസിയാണ്. ബണ്ടിലൂടെയുള്ള നടവഴി സഞ്ചാരയോഗ്യമാക്കണമെന്നും മുടങ്ങിക്കിടക്കുന്ന ട്രാക്ടര്റോഡ് നിര്‍മാണം പൂര്ത്തിയാക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് ഈ വീട്ടമ്മ കളക്ടറേറ്റിലും ജില്ലാപഞ്ചായത്ത് ഓഫീസിലുമൊക്കെ പോയത് മാസങ്ങള്‍ക്കു മുന്‍പാണ്.
അവര്‍ നിത്യവും നടന്നിരുന്ന ബണ്ട് റോഡ് ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെ. ഇൗ നടവഴിയേ ഒരിക്കലെങ്കിലുമൊന്നു നടന്നുനോക്കാന്‍, എംഎല്‍എയും എംപിയും അടക്കമുള്ള ജനപ്രതിനിധികളെ ഞാൻ സാദരം ക്ഷണിക്കുകയാണ്. പൊളിച്ചുപണികള്ക്കും വമ്പന്‍ പ്രോജക്ടുകള്‍ക്കും നല്കുന്നതിനേക്കാൾ മുന്‍ഗണന, അതിജീവനത്തിനായി ക്ലേശിക്കുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്കല്ലേ നല്കേണ്ടതെന്നു ചിന്തിക്കാന്‍ അതൊരു അവസരമായേക്കും ഈ ദുരന്തത്തിനുശേഷവും ബണ്ടില്‍നിന്നു തോട്ടിലേക്കു മറിഞ്ഞുവീണുള്ള അപകടങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും അതൊന്നും അധികൃതർ കണ്ടതായിപ്പോലും ഭാവിക്കുന്നില്ല. ഇവിടെയാണു നമ്മുടെ ആസൂത്രണത്തിന്റെ പാളിച്ച. ആര്ഭാടത്തിനും ധൂര്‍ത്തിനും പാഴ്ചെലവുകള്ക്കുമൊക്കെ കൊടുക്കുന്ന വിലയെങ്കിലും മനുഷ്യജീവനു കല്പിച്ചു നല്കാന് നമ്മുടെ അധികാരികള്‍ ഇനിയെങ്കിലും തയാറാകണം.
എല്ലായിടത്തും ചെന്നെത്താനാകുന്ന വിധത്തില്‍ കുട്ടനാട്ടില്‍ കൂടുതല്‍ റോഡുകള്‍ വേണം, വെള്ളത്തില്‍ വീണു മുങ്ങിച്ചാകാനിടയാകാത്തവിധം സുരക്ഷിതമായി നടന്നു നീങ്ങാനാകും വിധമുള്ള നടപ്പാതകള്‍ വേണം. വായിലൊഴിക്കാനും കുളിക്കാനും കുടിക്കാനുമൊക്കെ പറ്റുന്ന രീതിയിലുള്ള ശുദ്ധജലം വേണം.
പുറംബണ്ട് ബലപ്പെടുത്തലും ആര്-ബ്ലോക്ക് മോഡല്‍ നിയന്ത്രിത പമ്പിംഗും വഴി പാടശേഖരങ്ങള്‍ക്കുള്ളിലെ വെള്ളക്കെട്ടു ദുരിതമെങ്കിലും ഫലപ്രദമായി നിയന്ത്രിക്കാനാകും.
ഷിനു ജേക്കബ്, വാണിയപ്പുര,കിഴക്കേചേന്നംകരി, നീലംപേരൂര്‍.
കമ്മീഷനടിക്കുന്നതിനും വീതം വയ്ക്കലിനും കൈയിട്ടു വാരലിനും വേണ്ടിയുള്ളതാകരുത് വികസനപദ്ധതികള്‍. ഖജനാവില്‍നിന്നും കുട്ടനാടിനുവേണ്ടി അനുവദിക്കുന്ന ഓരോ നയാപൈസയും സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുതുകുന്ന രീതിയില്‍ മികച്ച ആസൂത്രണത്തോടെ കാര്യക്ഷമമായി വിനിയോഗിക്കണം. കുട്ടനാട് പാക്കേജിനു സംഭവിച്ചതുപോലുള്ള പിടിപ്പുകേടുകള്‍ ആവര്‍ത്തിക്കരുതെന്നു ചുരുക്കം.
വമ്പന്‍ പദ്ധതികളൊന്നുമല്ല കുട്ടനാടിനു വേണ്ടത്. കിടങ്ങറ കെസി പാലത്തിന്റെ കാര്യം ഉദാഹരണമായെടുക്കുക. കിടങ്ങറ തോട്ടിലൂടെ ബോട്ടുയാത്ര നടത്തിയിട്ടുളളവർക്കറിയാം, പാലം വന്നതോടെ വെള്ളപ്പൊക്കക്കാലത്ത് ഒറ്റ ബോട്ടില്‍ ചങ്ങനാശേരിക്കുള്ള യാത്ര അസാധ്യമായി. ലക്ഷ്യസ്ഥാനത്തെത്താൻ പാലത്തിനപ്പുറത്തുനിന്നു മറ്റൊരു ബോട്ടിൽ കയറേണ്ട സ്ഥിതി. എന്തായാലും ഉപയോഗത്തിലിരിക്കുന്ന പാലം പൊളിച്ചുപണിയണമെന്ന് ജനപ്രതിനിധികളടക്കം പലരുമിപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഇതിനേക്കാളൊക്കെ മുന്‍ഗണന നല്‍കേണ്ട നിരവധി വികസന പ്രശ്നങ്ങള്‍ നമ്മുടെ നാട്ടിലില്ലേ...? പണിതും പൊളിച്ചും പാഴാക്കാന്‍ ആവശ്യത്തിലധികം ഫണ്ട് നമുക്കുണ്ടോ..? കുട്ടനാട്ടിലെ ഒട്ടുമിക്ക കലുങ്കുകളുടേയും അവസ്ഥ ഇതുപോലെയൊക്കെത്തന്നെയാണെന്ന കാര്യം മറക്കരുത്.
കുടിവെള്ളം മാത്രമല്ല, പ്രാഥമികാവശ്യത്തിനും വെള്ളം കിട്ടാതെ, കുട്ടനാട്ടുകാർ മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ടിട്ടും ആരും ഗൗനിക്കുന്നു പോലുമില്ല. ജലപാതകളെല്ലാം ആഴംകുറഞ്ഞും, മാലിന്യങ്ങള്‍ നിറഞ്ഞും അഴുക്കുചാലുകള്‍ പോലെയായി.
വിദേശത്തു ജോലിചെയ്യുന്ന എന്റെ വീട് നീലംപേരൂര്‍ പഞ്ചായത്തിലെ കിഴക്കേ ചേന്നംകരിയിലാണ്. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ വെള്ളക്കെട്ടില്‍ വീണു മരിച്ച കുറുപ്പശേരില്‍ വത്സമ്മ എന്റെ അയല്‍വാസിയാണ്. ബണ്ടിലൂടെയുള്ള നടവഴി സഞ്ചാരയോഗ്യമാക്കണമെന്നും മുടങ്ങിക്കിടക്കുന്ന ട്രാക്ടര്റോഡ് നിര്‍മാണം പൂര്ത്തിയാക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് ഈ വീട്ടമ്മ കളക്ടറേറ്റിലും ജില്ലാപഞ്ചായത്ത് ഓഫീസിലുമൊക്കെ പോയത് മാസങ്ങള്‍ക്കു മുന്‍പാണ്.
അവര്‍ നിത്യവും നടന്നിരുന്ന ബണ്ട് റോഡ് ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെ. ഇൗ നടവഴിയേ ഒരിക്കലെങ്കിലുമൊന്നു നടന്നുനോക്കാന്‍, എംഎല്‍എയും എംപിയും അടക്കമുള്ള ജനപ്രതിനിധികളെ ഞാൻ സാദരം ക്ഷണിക്കുകയാണ്. പൊളിച്ചുപണികള്ക്കും വമ്പന്‍ പ്രോജക്ടുകള്‍ക്കും നല്കുന്നതിനേക്കാൾ മുന്‍ഗണന, അതിജീവനത്തിനായി ക്ലേശിക്കുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്കല്ലേ നല്കേണ്ടതെന്നു ചിന്തിക്കാന്‍ അതൊരു അവസരമായേക്കും ഈ ദുരന്തത്തിനുശേഷവും ബണ്ടില്‍നിന്നു തോട്ടിലേക്കു മറിഞ്ഞുവീണുള്ള അപകടങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും അതൊന്നും അധികൃതർ കണ്ടതായിപ്പോലും ഭാവിക്കുന്നില്ല. ഇവിടെയാണു നമ്മുടെ ആസൂത്രണത്തിന്റെ പാളിച്ച. ആര്ഭാടത്തിനും ധൂര്‍ത്തിനും പാഴ്ചെലവുകള്ക്കുമൊക്കെ കൊടുക്കുന്ന വിലയെങ്കിലും മനുഷ്യജീവനു കല്പിച്ചു നല്കാന് നമ്മുടെ അധികാരികള്‍ ഇനിയെങ്കിലും തയാറാകണം.
എല്ലായിടത്തും ചെന്നെത്താനാകുന്ന വിധത്തില്‍ കുട്ടനാട്ടില്‍ കൂടുതല്‍ റോഡുകള്‍ വേണം, വെള്ളത്തില്‍ വീണു മുങ്ങിച്ചാകാനിടയാകാത്തവിധം സുരക്ഷിതമായി നടന്നു നീങ്ങാനാകും വിധമുള്ള നടപ്പാതകള്‍ വേണം. വായിലൊഴിക്കാനും കുളിക്കാനും കുടിക്കാനുമൊക്കെ പറ്റുന്ന രീതിയിലുള്ള ശുദ്ധജലം വേണം.
പുറംബണ്ട് ബലപ്പെടുത്തലും ആര്-ബ്ലോക്ക് മോഡല്‍ നിയന്ത്രിത പമ്പിംഗും വഴി പാടശേഖരങ്ങള്‍ക്കുള്ളിലെ വെള്ളക്കെട്ടു ദുരിതമെങ്കിലും ഫലപ്രദമായി നിയന്ത്രിക്കാനാകും.
ഷിനു ജേക്കബ്, വാണിയപ്പുര,കിഴക്കേചേന്നംകരി, നീലംപേരൂര്‍.