കൊച്ചി: ജീവിക്കാൻ വേണ്ടി കർഷകർ സംഘടിച്ചു തെരുവിലേക്കിറങ്ങേണ്ട സാഹചര്യമാണെന്നും വരുംനാളുകളിൽ സമാനതകളില്ലാത്ത കർഷകപ്രക്ഷോഭം കേരളത്തിൽ ആഞ്ഞടിക്കുമെന്നും സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ്.
കൊച്ചിയിൽ സംസ്ഥാന ഓഫീസ് ഹാളിൽ ചേർന്ന ഭാരവാഹികളുടെ സമ്മേളനം ചെയർമാൻ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ശന്പളം കൊടുക്കാനായി മാത്രം ഒരു ഭരണത്തിന്റെ ആവശ്യമുണ്ടോയെന്നു കർഷകരുൾപ്പെടെ പൊതുസമൂഹം ചിന്തിക്കണം.
നിലവിലുള്ള പെൻഷൻ സന്പ്രദായത്തിൽ പൊളിച്ചെഴുത്തുകൾ വേണം. 2015ലെ സംസ്ഥാന കാർഷിക വികസന നയത്തിൽ അംഗീകരിച്ചിരിക്കുന്ന 10,000 രൂപ പെൻഷൻ കർഷകർക്ക് ലഭ്യമാക്കണമെന്നും സമ്മേളനം സർക്കാരിനോട് അഭ്യർഥിച്ചു. കർഷകദ്രോഹസമീപനം സ്വീകരിക്കുന്ന റബർ ബോർഡ് പിരിച്ചുവിടുന്നതാണ് ഉചിതം. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ്ചെയർമാൻ വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
കൊച്ചിയിൽ സംസ്ഥാന ഓഫീസ് ഹാളിൽ ചേർന്ന ഭാരവാഹികളുടെ സമ്മേളനം ചെയർമാൻ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ശന്പളം കൊടുക്കാനായി മാത്രം ഒരു ഭരണത്തിന്റെ ആവശ്യമുണ്ടോയെന്നു കർഷകരുൾപ്പെടെ പൊതുസമൂഹം ചിന്തിക്കണം.
നിലവിലുള്ള പെൻഷൻ സന്പ്രദായത്തിൽ പൊളിച്ചെഴുത്തുകൾ വേണം. 2015ലെ സംസ്ഥാന കാർഷിക വികസന നയത്തിൽ അംഗീകരിച്ചിരിക്കുന്ന 10,000 രൂപ പെൻഷൻ കർഷകർക്ക് ലഭ്യമാക്കണമെന്നും സമ്മേളനം സർക്കാരിനോട് അഭ്യർഥിച്ചു. കർഷകദ്രോഹസമീപനം സ്വീകരിക്കുന്ന റബർ ബോർഡ് പിരിച്ചുവിടുന്നതാണ് ഉചിതം. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ്ചെയർമാൻ വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.