കൊച്ചി: ലോക്സഭയിലും 12 നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ സമൂഹത്തിനു ലഭിച്ചുകൊണ്ടിരുന്ന സംവരണം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹ്യനീതിക്ക് വിരുദ്ധമാണെന്നു കെആർഎൽസിസി കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജനസംഖ്യ തീരെകുറഞ്ഞ ന്യൂനപക്ഷങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ പൊതുശ്രദ്ധയിലെത്തിക്കുന്നതിനാണ് ഭരണഘടനാശില്പികൾ അവർക്ക് സംവരണം ഏർപ്പെടുത്തിയത്.
ഭാരതത്തിന്റെ അടിസ്ഥാനവികസനത്തിന് പ്രത്യേകിച്ച് വിദ്യാഭ്യാസം, ശാസ്ത്രം, സംഗീതം, എൻജിനിയറിംഗ് തുടങ്ങിയമേഖലകളിൽ ഈ സമുദായം നല്കിയ സംഭാവനകൾ അവിസ്മരണീയമാണ്. ഭരണഘടനനിർമാണ സമിതിയിൽ ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങളായ ഫാ. ജെറോം ഡിസൂസ, ഫ്രാങ്ക് അന്തോണി എന്നിവരും ഉണ്ടായിരുന്നു എന്നതും ആ സമൂഹം നല്കിയ സംഭാവനങ്ങളായി പരിഗണിക്കണം. തീരുമാനവുമായി മുന്നോട്ടുപോയാൽ രാഷ്ട്രപതിക്ക് ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങളുടെ സങ്കടഹർജി സമർപ്പിക്കുന്നതടക്കമുള്ള സമരപരിപാടികൾ ആവിഷ്കരിക്കുമെന്നു കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് പറഞ്ഞു.
ഭാരതത്തിന്റെ അടിസ്ഥാനവികസനത്തിന് പ്രത്യേകിച്ച് വിദ്യാഭ്യാസം, ശാസ്ത്രം, സംഗീതം, എൻജിനിയറിംഗ് തുടങ്ങിയമേഖലകളിൽ ഈ സമുദായം നല്കിയ സംഭാവനകൾ അവിസ്മരണീയമാണ്. ഭരണഘടനനിർമാണ സമിതിയിൽ ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങളായ ഫാ. ജെറോം ഡിസൂസ, ഫ്രാങ്ക് അന്തോണി എന്നിവരും ഉണ്ടായിരുന്നു എന്നതും ആ സമൂഹം നല്കിയ സംഭാവനങ്ങളായി പരിഗണിക്കണം. തീരുമാനവുമായി മുന്നോട്ടുപോയാൽ രാഷ്ട്രപതിക്ക് ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങളുടെ സങ്കടഹർജി സമർപ്പിക്കുന്നതടക്കമുള്ള സമരപരിപാടികൾ ആവിഷ്കരിക്കുമെന്നു കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് പറഞ്ഞു.