കോട്ടയം: എരുമേലി ശബരി വിമാനത്താവളം സ്ഥാപിക്കാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന തിരുവല്ല ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിട്ടുകിട്ടുന്നതിനു മുന്നോടിയായി സംസ്ഥാന സർക്കാർ തിങ്കളാഴ്ച പാലാ സബ് കോടതിയിൽ അന്യായം ഫയൽചെയ്യും. കേരള സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ ഒപ്പുവച്ചു ഗവണ്മെന്റ് പ്ലീഡർ സജി കൊടുവത്താണ് അന്യായം നൽകുന്നത്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, മണിമല പഞ്ചായത്തുകളുടെ പരിധിയിൽ 2263 ഏക്കർ സ്ഥലമാണ് ആധാരപ്രകാരം ചെറുവള്ളി റബർ എസ്റ്റേറ്റ്. അന്യായത്തിൽ ആരോപിക്കുന്ന കാര്യങ്ങൾ ഇങ്ങനെ: 2005ലാണ് ആർച്ച്ബിഷപ് കെ.പി. യോഹന്നാൻ ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റിനുവേണ്ടി ഹാരിസണ് കന്പനിയുടെ കൈവശത്തിലായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയത്. എരുമേലി സബ് രജിസ്ട്രാർ ഓഫീസിൽ 2005 ഓഗസ്റ്റ് രണ്ടിന് 2329/2005 നന്പർ ആധാരപ്രകാരമാണ് ഗോസ്പൽ ഫോർ ഏഷ്യ ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയതായി പറയുന്നത്.
ആധാരത്തിൽ പരാമർശിക്കുന്ന മുന്നാധാരം 1923ലെ മലയാളം പ്ലാന്റേഷൻ എന്ന കന്പനിയുടേതാണ്. ആധാരത്തിൽ സർവേ നന്പർ, വിസ്തീർണം തുടങ്ങിയവ പൂർണമായി ശരിയല്ല എന്നിവ പ്രധാന ന്യൂനതകളാണ്. 2005ന് മുൻപ് ലാൻഡ് ട്രൈബ്യൂണലിൽനിന്ന് ഇവർ ക്രയസർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നും കുറെ സ്ഥലത്തിനു പട്ടയം വാങ്ങിയിട്ടുണ്ടെന്നുമുള്ള തർക്കം നിലവിലുണ്ട്.
അക്കാര്യങ്ങൾ 2005ലെ ആധാരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ അതിന്റെ ആധികാരികത സർക്കാർ ചോദ്യം ചെയ്യുന്നു. പ്ലാന്റേഷൻ എന്ന ഒഴിവ് കിട്ടിയതായി പറയുന്നെങ്കിലും ആ ഒഴിവ് പട്ടയത്തിൽ വ്യക്തമാക്കുന്നില്ല. ഒഴിവ് വാങ്ങാത്തതുകൊണ്ടാണു പട്ടയത്തിൽ അതു വ്യക്തമാക്കാത്തത്. ബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ ഡോ.കെ.പി. യോഹന്നാന്റെ ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റ് അടുത്തയിടെ അയന ചാരിറ്റബിൾ ട്രസ്റ്റ് എന്നു മാറ്റിയിട്ടുണ്ട്. അതിനാൽ അയന ചാരിറ്റബിൾ ട്രസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് അന്യായം ഫയൽ ചെയ്യുന്നത്.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഹാരിസണ് പ്ലാന്റേഷൻസ് കന്പനി കൈമാറ്റം ചെയ്തതു നിയമവിരുദ്ധമാണെന്നാണ് സർക്കാർ നിലപാട്.
അന്യായത്തിനെതിരേ എതിർഭാഗം കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ സർക്കാർ രേഖകൾ നിരത്തി വാദം തുടരും. പാട്ടക്കാലാവധി തീർന്ന ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണെന്ന വാദമാണു സർക്കാർ മുൻപ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ബിലീവേഴ്സ് ചർച്ചിന്റേത് ഉൾപ്പെടെ കേസുകളിൽ നിരത്തിയത്. അതേസമയം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു സർക്കാർ തുടർ വ്യവഹാരം നടത്തി കരാർ കാലാവധിയും ഉടമസ്ഥതാവകാശവും തെളിയിക്കാനാണു മുൻപ് കോടതി നിർദേശിച്ചിരുന്നത്.
വ്യവഹാരത്തിലൂടെയോ ബിലീവേഴ്സ് ചർച്ചുമായി ധാരണയിലൂടെയോ ഉടൻ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തു ശബരി വിമാനത്താവളത്തിന്റെ നിർമാണ നടപടി തുടങ്ങാനാണ് സർക്കാർ തീരുമാനം. ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടുന്ന പ്രദേശത്തെ സിവിൽ വ്യവഹാര അധികാരം പാലാ കോടതി പരിധിയിലായതിനാലാണു പാലാ സബ് കോടതിയിൽ അന്യായം നൽകുന്നത്.
റിപ്പോർട്ട്:റെജി ജോസഫ്
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, മണിമല പഞ്ചായത്തുകളുടെ പരിധിയിൽ 2263 ഏക്കർ സ്ഥലമാണ് ആധാരപ്രകാരം ചെറുവള്ളി റബർ എസ്റ്റേറ്റ്. അന്യായത്തിൽ ആരോപിക്കുന്ന കാര്യങ്ങൾ ഇങ്ങനെ: 2005ലാണ് ആർച്ച്ബിഷപ് കെ.പി. യോഹന്നാൻ ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റിനുവേണ്ടി ഹാരിസണ് കന്പനിയുടെ കൈവശത്തിലായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയത്. എരുമേലി സബ് രജിസ്ട്രാർ ഓഫീസിൽ 2005 ഓഗസ്റ്റ് രണ്ടിന് 2329/2005 നന്പർ ആധാരപ്രകാരമാണ് ഗോസ്പൽ ഫോർ ഏഷ്യ ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയതായി പറയുന്നത്.
ആധാരത്തിൽ പരാമർശിക്കുന്ന മുന്നാധാരം 1923ലെ മലയാളം പ്ലാന്റേഷൻ എന്ന കന്പനിയുടേതാണ്. ആധാരത്തിൽ സർവേ നന്പർ, വിസ്തീർണം തുടങ്ങിയവ പൂർണമായി ശരിയല്ല എന്നിവ പ്രധാന ന്യൂനതകളാണ്. 2005ന് മുൻപ് ലാൻഡ് ട്രൈബ്യൂണലിൽനിന്ന് ഇവർ ക്രയസർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നും കുറെ സ്ഥലത്തിനു പട്ടയം വാങ്ങിയിട്ടുണ്ടെന്നുമുള്ള തർക്കം നിലവിലുണ്ട്.
അക്കാര്യങ്ങൾ 2005ലെ ആധാരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ അതിന്റെ ആധികാരികത സർക്കാർ ചോദ്യം ചെയ്യുന്നു. പ്ലാന്റേഷൻ എന്ന ഒഴിവ് കിട്ടിയതായി പറയുന്നെങ്കിലും ആ ഒഴിവ് പട്ടയത്തിൽ വ്യക്തമാക്കുന്നില്ല. ഒഴിവ് വാങ്ങാത്തതുകൊണ്ടാണു പട്ടയത്തിൽ അതു വ്യക്തമാക്കാത്തത്. ബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ ഡോ.കെ.പി. യോഹന്നാന്റെ ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റ് അടുത്തയിടെ അയന ചാരിറ്റബിൾ ട്രസ്റ്റ് എന്നു മാറ്റിയിട്ടുണ്ട്. അതിനാൽ അയന ചാരിറ്റബിൾ ട്രസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് അന്യായം ഫയൽ ചെയ്യുന്നത്.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഹാരിസണ് പ്ലാന്റേഷൻസ് കന്പനി കൈമാറ്റം ചെയ്തതു നിയമവിരുദ്ധമാണെന്നാണ് സർക്കാർ നിലപാട്.
അന്യായത്തിനെതിരേ എതിർഭാഗം കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ സർക്കാർ രേഖകൾ നിരത്തി വാദം തുടരും. പാട്ടക്കാലാവധി തീർന്ന ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണെന്ന വാദമാണു സർക്കാർ മുൻപ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ബിലീവേഴ്സ് ചർച്ചിന്റേത് ഉൾപ്പെടെ കേസുകളിൽ നിരത്തിയത്. അതേസമയം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു സർക്കാർ തുടർ വ്യവഹാരം നടത്തി കരാർ കാലാവധിയും ഉടമസ്ഥതാവകാശവും തെളിയിക്കാനാണു മുൻപ് കോടതി നിർദേശിച്ചിരുന്നത്.
വ്യവഹാരത്തിലൂടെയോ ബിലീവേഴ്സ് ചർച്ചുമായി ധാരണയിലൂടെയോ ഉടൻ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തു ശബരി വിമാനത്താവളത്തിന്റെ നിർമാണ നടപടി തുടങ്ങാനാണ് സർക്കാർ തീരുമാനം. ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടുന്ന പ്രദേശത്തെ സിവിൽ വ്യവഹാര അധികാരം പാലാ കോടതി പരിധിയിലായതിനാലാണു പാലാ സബ് കോടതിയിൽ അന്യായം നൽകുന്നത്.
റിപ്പോർട്ട്:റെജി ജോസഫ്