തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാനത്തിൽ ഗവർണർ ശക്തമായ നടപടികളിലേക്ക്. മാർക്ക് ദാനത്തിൽ നേരിട്ടു തെളിവെടുപ്പ് നടത്താൻ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ തീരുമാനിച്ചു.
സർവകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട അദാലത്തിൽ മന്ത്രി കെ.ടി. ജലീൽ പങ്കെടുത്തതിനെതിരേ ഗവർണറുടെ സെക്രട്ടറി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഗവർണറുടെ അനുമതി കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി അദാലത്തിൽ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കൂടാതെ വൈസ് ചാൻസലറുടെ നടപടിയിലും അതൃപ്തി അറിയിച്ചിരുന്നു.
മാർക്ക് ദാനത്തിൽ കഴന്പുണ്ടെന്ന വസ്തുതകളാണ് ഗവർണറുടെ സെക്രട്ടറി നല്കിയ റിപ്പോർട്ടിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് മാർക്ക്ദാനം സംബന്ധിച്ച് ഗവർണർ നേരിട്ട് തെളിവെടുപ്പ് നടത്തുന്നത്. ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ ലഭ്യമാക്കി വേഗത്തിൽ തന്നെ തെളിവെടുപ്പ് നടത്താനാണ് നീക്കം. പരാതിക്കാരിൽ നിന്നും സർവകലാശാല അധികൃതരിൽ നിന്നും വിവാദ മാർക്ക് ദാനത്തിലൂടെ കൂടുതൽ മാർക്ക് ലഭിച്ചവരിൽ നിന്നും തെളിവെടുക്കും. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ തെളിവെടുപ്പ് നടത്തും.
കേരളത്തിന്റെ വിദ്യാഭ്യാസ പാരന്പര്യം തകർക്കരുത്: ഗവർണർ
ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ രംഗത്തെ മാർക്ക്ദാനം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പരോക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കേരളത്തിനു സ്വന്തമായുള്ള വിദ്യാഭ്യാസ പാരന്പര്യം തകർക്കാൻ ആരും ശ്രമിക്കരുതെന്ന് അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. ഗവർണറുടെ അനുമതിയില്ലാതെ പുനർമൂല്യ നിർണയവുമായി ബന്ധപ്പെട്ടു കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്ന അദാലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ പങ്കെടുത്തതിനെതിരേ ഗവർണറുടെ സെക്രട്ടറി നൽകിയ റിപ്പോർട്ട് സംബന്ധിച്ച് ആലപ്പുഴയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംജി സർവകലാശാല തെറ്റുതിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ നടപടി ഇപ്പോൾ ആലോചിക്കുന്നില്ല. അതേസമയം, 16ന് ചേരുന്ന സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ വിഷയം ഗൗരവമായി ചർച്ചചെയ്യും.
സർവകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട അദാലത്തിൽ മന്ത്രി കെ.ടി. ജലീൽ പങ്കെടുത്തതിനെതിരേ ഗവർണറുടെ സെക്രട്ടറി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഗവർണറുടെ അനുമതി കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി അദാലത്തിൽ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കൂടാതെ വൈസ് ചാൻസലറുടെ നടപടിയിലും അതൃപ്തി അറിയിച്ചിരുന്നു.
മാർക്ക് ദാനത്തിൽ കഴന്പുണ്ടെന്ന വസ്തുതകളാണ് ഗവർണറുടെ സെക്രട്ടറി നല്കിയ റിപ്പോർട്ടിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് മാർക്ക്ദാനം സംബന്ധിച്ച് ഗവർണർ നേരിട്ട് തെളിവെടുപ്പ് നടത്തുന്നത്. ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ ലഭ്യമാക്കി വേഗത്തിൽ തന്നെ തെളിവെടുപ്പ് നടത്താനാണ് നീക്കം. പരാതിക്കാരിൽ നിന്നും സർവകലാശാല അധികൃതരിൽ നിന്നും വിവാദ മാർക്ക് ദാനത്തിലൂടെ കൂടുതൽ മാർക്ക് ലഭിച്ചവരിൽ നിന്നും തെളിവെടുക്കും. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ തെളിവെടുപ്പ് നടത്തും.
കേരളത്തിന്റെ വിദ്യാഭ്യാസ പാരന്പര്യം തകർക്കരുത്: ഗവർണർ
ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ രംഗത്തെ മാർക്ക്ദാനം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പരോക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കേരളത്തിനു സ്വന്തമായുള്ള വിദ്യാഭ്യാസ പാരന്പര്യം തകർക്കാൻ ആരും ശ്രമിക്കരുതെന്ന് അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. ഗവർണറുടെ അനുമതിയില്ലാതെ പുനർമൂല്യ നിർണയവുമായി ബന്ധപ്പെട്ടു കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്ന അദാലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ പങ്കെടുത്തതിനെതിരേ ഗവർണറുടെ സെക്രട്ടറി നൽകിയ റിപ്പോർട്ട് സംബന്ധിച്ച് ആലപ്പുഴയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംജി സർവകലാശാല തെറ്റുതിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ നടപടി ഇപ്പോൾ ആലോചിക്കുന്നില്ല. അതേസമയം, 16ന് ചേരുന്ന സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ വിഷയം ഗൗരവമായി ചർച്ചചെയ്യും.