തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സാർഥം ആറു മാസത്തേക്ക് അവധിയിൽ പ്രവേശിക്കുന്നു. ഈ പശ്ചാത്തലത്തിൽ സിപിഎമ്മിനു താത്കാലിക സെക്രട്ടറി വരാൻ സാധ്യതയുണ്ട്.
ചികിത്സയിലായിരുന്നതിനാൽ കോടിയേരി കഴിഞ്ഞ ഒന്നര മാസമായി സജീവമായി രാഷ്ട്രീയരംഗത്തുണ്ടായിരുന്നില്ല. കോടിയേരിയുടെ അവധി വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്ത് തീരുമാനിക്കും. താത്കാലിക സെക്രട്ടറി സ്ഥാനത്തേക്കു ഇ.പി. ജയരാജൻ, എം.എ. ബേബി, എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവരെ പരിഗണിക്കുന്നു.
മന്ത്രിസഭയിൽ നിന്ന് ഒരാൾ സെക്രട്ടറി സ്ഥാനത്തേക്കു വരികയാണെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയും വേണ്ടിവരും.
ചികിത്സയിലായിരുന്നതിനാൽ കോടിയേരി കഴിഞ്ഞ ഒന്നര മാസമായി സജീവമായി രാഷ്ട്രീയരംഗത്തുണ്ടായിരുന്നില്ല. കോടിയേരിയുടെ അവധി വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്ത് തീരുമാനിക്കും. താത്കാലിക സെക്രട്ടറി സ്ഥാനത്തേക്കു ഇ.പി. ജയരാജൻ, എം.എ. ബേബി, എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവരെ പരിഗണിക്കുന്നു.
മന്ത്രിസഭയിൽ നിന്ന് ഒരാൾ സെക്രട്ടറി സ്ഥാനത്തേക്കു വരികയാണെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയും വേണ്ടിവരും.