തിരുവനന്തപുരം: എസ്എഫ്ഐ അക്രമത്തിനെതിരെ യൂണിവേഴ്സിറ്റി കോളജിലേക്കു കെഎസ്യു നടത്തിയ മാർച്ചിൽ പോലീസുമായി സംഘർഷം. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടായിരുന്നു മാർച്ച്. കോളജിന് നൂറു മീറ്റൽ അകലെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു. ഇതിനിടെ ബാരക്കേഡ് മറിച്ചിടൻ ശ്രമം ഉണ്ടായതോടെ പോലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രകോപിതരായ പ്രവർത്തകർ പോലീസിനു നേരെ തിരിഞ്ഞതോടെ കണ്ണീർ വാതകവും പ്രയോഗിച്ചു.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ഗുണ്ടായിസം അവസാനിപ്പിക്കുക, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെ തല്ലിച്ചതച്ച പോലീസുകാർക്കെതിരേ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ജലപീരങ്കി പ്രയോഗത്തിൽ നിലത്തുവീണു പരിക്കേറ്റ കെഎസ്യു പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
എസ്എഫ്ഐ ഗുണ്ടാകളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത എൻഎസ്യു ദേശീയ സെക്രട്ടറി നാഗേഷ് കരിയപ്പ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ഗുണ്ടായിസം അവസാനിപ്പിക്കുക, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെ തല്ലിച്ചതച്ച പോലീസുകാർക്കെതിരേ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ജലപീരങ്കി പ്രയോഗത്തിൽ നിലത്തുവീണു പരിക്കേറ്റ കെഎസ്യു പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
എസ്എഫ്ഐ ഗുണ്ടാകളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത എൻഎസ്യു ദേശീയ സെക്രട്ടറി നാഗേഷ് കരിയപ്പ പറഞ്ഞു.