പത്തനംതിട്ട: 2018ലെ മഹാപ്രളയവുമായി ബന്ധപ്പെട്ടു ദുരിതാശ്വാസമായി അധികം അനുവദിച്ച തുകയാണ് തിരികെ പിടിക്കുന്നതെന്ന വിശദീകരണവുമായി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്. പ്രളയബാധിതരുടെ അക്കൗണ്ടുകളിലേക്കു നൽകിയ പണത്തിന്റെ കണക്കോ വ്യക്തതയോ നൽകാതെ ഗുണഭോക്താക്കളെ ബലിയാടാക്കുന്നതിനു പിന്നിലെ ഉദ്യോഗസ്ഥതല വീഴ്ചയ്ക്കെതിരെ നടപടി ആവശ്യമില്ലെന്നും റിപ്പോർട്ട്.
പത്തനംതിട്ട ജില്ലയിൽ പ്രളയദുരിതാശ്വാസമായി അനുവദിച്ച തുക തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകളെത്തുടർന്നു റവന്യുമന്ത്രിയുടെ ഓഫീസിൽനിന്നു വിശദീകരണം തേടിയിരുന്നു.
പത്തനംതിട്ട ജില്ലയിൽ പ്രളയദുരിതാശ്വാസമായി അനുവദിച്ച തുക തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകളെത്തുടർന്നു റവന്യുമന്ത്രിയുടെ ഓഫീസിൽനിന്നു വിശദീകരണം തേടിയിരുന്നു.