![ആദ്യ നൂറു രൂപ കറൻസിയുടെ അപൂർവശേഖരവുമായി ഷൈജു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13791503/full.jpg)
കൊച്ചി: 102 -ാം വയസിലെത്തിയ ഇന്ത്യയുടെ ആദ്യ 100 രൂപ കറൻസിയുടെ അപൂർവ ശേഖരവുമായി ഷൈജു കുടിയിരിപ്പിൽ. അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ സീനിയർ പിആർഒ ആൻഡ് മീഡിയ റിലേഷൻസ് ഓഫീസറായ ഷൈജുവിന്റെ ശേഖരത്തിൽ വൈവിധ്യവും അപൂർവവുമായ കറൻസികളുടെ ശേഖരമുണ്ട്.
ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് ബ്രിട്ടീഷ് ഗവണ്മെന്റ് പുറത്തിറക്കുന്നത് 1917 നവംബർ 27 നാണ്. ജോർജ് ആറാമന്റെ ചിത്രത്തോടുകൂടിയാണ് നോട്ട് പുറത്തിറങ്ങിയത്. 1935ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊള്ളുന്നതുവരെ ഈ നോട്ട് തുടർന്നു. 1950 ജനുവരിയിലാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് പുറത്തിറങ്ങുന്നത്. ഇപ്പോൾ പ്രചാരത്തിലുള്ള 100 രൂപ നോട്ട് പുറത്തിറങ്ങുന്നത് 2018 ജൂലൈ യിലാണ്. 1960കളിൽ ഹിരാക്കുഡ് ഡാമിന്റെയും ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷന്റെയും ചിത്രം നോട്ടിന്റെ മറുവശത്ത് സ്ഥാനം പിടിച്ചിരുന്നു. അതുവരെ ഈറ്റക്കാടുകളുടെ പശ്ചാത്തലത്തിലുള്ള ആനയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്.
1987 ലാണ് ഗാന്ധി ചിത്രത്തോടുകൂടി കറൻസി നോട്ടുകൾ ഇറങ്ങി ത്തുടങ്ങിയത്. ആദ്യം എട്ട് ഭാഷകളിലാണ് നോട്ടിൽ കറൻസിയുടെ മൂല്യം കാണിച്ചിരുന്നത്. ഇതിൽ മലയാളം ഇല്ലായിരുന്നു. 2012 മുതൽ നോട്ടിൽ രൂപയുടെ ചിഹ്നം ചേർത്തു തുടങ്ങി.
1917 മുതൽ 2018 വരെയുള്ള വിവിധ കാലഘട്ടങ്ങളിൽ ഇറങ്ങിയ 100 രൂപയുടെ 70 ഓളം വ്യത്യസ്ത കറൻസി നോട്ടുകൾ ഷൈജുവിന്റെ കറൻസി ശേഖരത്തിലുണ്ട്.
ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് ബ്രിട്ടീഷ് ഗവണ്മെന്റ് പുറത്തിറക്കുന്നത് 1917 നവംബർ 27 നാണ്. ജോർജ് ആറാമന്റെ ചിത്രത്തോടുകൂടിയാണ് നോട്ട് പുറത്തിറങ്ങിയത്. 1935ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊള്ളുന്നതുവരെ ഈ നോട്ട് തുടർന്നു. 1950 ജനുവരിയിലാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ 100 രൂപ നോട്ട് പുറത്തിറങ്ങുന്നത്. ഇപ്പോൾ പ്രചാരത്തിലുള്ള 100 രൂപ നോട്ട് പുറത്തിറങ്ങുന്നത് 2018 ജൂലൈ യിലാണ്. 1960കളിൽ ഹിരാക്കുഡ് ഡാമിന്റെയും ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷന്റെയും ചിത്രം നോട്ടിന്റെ മറുവശത്ത് സ്ഥാനം പിടിച്ചിരുന്നു. അതുവരെ ഈറ്റക്കാടുകളുടെ പശ്ചാത്തലത്തിലുള്ള ആനയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്.
1987 ലാണ് ഗാന്ധി ചിത്രത്തോടുകൂടി കറൻസി നോട്ടുകൾ ഇറങ്ങി ത്തുടങ്ങിയത്. ആദ്യം എട്ട് ഭാഷകളിലാണ് നോട്ടിൽ കറൻസിയുടെ മൂല്യം കാണിച്ചിരുന്നത്. ഇതിൽ മലയാളം ഇല്ലായിരുന്നു. 2012 മുതൽ നോട്ടിൽ രൂപയുടെ ചിഹ്നം ചേർത്തു തുടങ്ങി.
1917 മുതൽ 2018 വരെയുള്ള വിവിധ കാലഘട്ടങ്ങളിൽ ഇറങ്ങിയ 100 രൂപയുടെ 70 ഓളം വ്യത്യസ്ത കറൻസി നോട്ടുകൾ ഷൈജുവിന്റെ കറൻസി ശേഖരത്തിലുണ്ട്.