+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീചിത്തിരയിലെ ചികിത്സാ സൗജന്യം വെട്ടിക്കുറച്ചത് പിൻവലിക്കണമെന്ന് രമ്യാ ഹരിദാസ്

തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെചികിൽസാസൗജന്യംവെട്ടിക്കുറച്ചത് പിൻവലിക്കണമെന്ന് രമ്യാ
ശ്രീചിത്തിരയിലെ ചികിത്സാ സൗജന്യം വെട്ടിക്കുറച്ചത് പിൻവലിക്കണമെന്ന് രമ്യാ ഹരിദാസ്
തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെചികിൽസാസൗജന്യംവെട്ടിക്കുറച്ചത് പിൻവലിക്കണമെന്ന് രമ്യാ ഹരിദാസ് ലോകസഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായ ഈ ആശുപത്രിമാനേജ്മെന്‍റ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും രമ്യ കുറ്റപ്പ ടുത്തി.

രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോട്ടെ ബൗദ്ധിക വൈകല്യമുള്ള വ്യക്തികളുടെ ശാക്തീകരണത്തിനുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റീജിണൽ സെന്‍റർ കാസർകോട് സ്ഥാപിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. എൻഡോസൾഫാൻ കീടനാശിനി പ്രയോഗം മൂലം കാസർഗോട് ജില്ലയിൽ ബൗദ്ധിക വൈകല്യം അനുഭവിക്കുന്ന നിരവധി ആളുകൾ ഉണ്ടെന്നും അവരുടെ ജീവിത നിലവാരത്തിന്‍റെ ഉന്നമനത്തിന് എൻഐഇപിഐഡി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടൂർ പ്രകാശ്

കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. കയർ തൊഴിലാളികൾക്ക് വർഷത്തിൽ 300 ദിവസമെങ്കിലും തൊഴിൽ ലഭ്യമാക്കുന്നതിനും മെച്ചപ്പെട്ട വേതനം ഉറപ്പു വരുത്തുന്നതിനും കേരളത്തിന് പ്രത്യേക സഹായം അനുവദിക്കണം. സഹകരണമേഖലയെ സഹായിക്കുന്നതിന് വേണ്ടി മന്ത്രാലയം സാന്പത്തിക സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ.കെ പ്രേമചന്ദ്രൻ

ഷിപ്പ് ബ്രേക്കിംഗ് വ്യവസായത്തിൽ പ്രവർത്തി എടുക്കുന്ന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്താൻ ഉതകുന്ന വ്യവസ്ഥകൾ റീ സൈക്ലിംഗ് ഓഫ് ഷിപ്പ് നിയമത്തിൽ ഉണ്ടാകണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഷിപ്പ് ബ്രേക്കിംഗ് വ്യവസായത്തിലെ ഏറ്റവും പ്രധാന ഘടകം തൊഴിലാളികളാണ്. പരിസ്ഥിതി പരിരക്ഷയ്ക്കും ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും മുൻഗണന നൽകണം. വ്യവസായ ത്തിന്‍റെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും ക്രമീകരിക്കുന്നതിനും സ്വതന്ത്രവും നിഷ്പക്ഷവുമായ അതോറിറ്റി അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈബി ഈഡൻ

ഷിപ്പിംഗ് മന്ത്രി മാൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ അവതരിപ്പിച്ച കപ്പൽ പുന: ചംക്രമണ ബിൽ അധാർമികവും അനവസരത്തിലുള്ളതും അനാവശ്യവുമാണെന്ന് ഹൈബി ഈഡൻ. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെയും, തീരദേശ പരിസ്ഥിതിയേയും, ആവാസവ്യവസ്ഥയെയും ശുദ്ധജലത്തെയും, തൊഴിൽ ശക്തിയേയും നശിപ്പിക്കാൻ മാത്രമുതകുന്ന ഇത്തരമൊരു നിയമനിർമാണത്തിന് വേണ്ടി വൻ ലോബിയിംഗ് ആണ് നടന്നുവരുന്നതെന്നും ബില്ലിൻമേൽ നടന്ന ചർച്ചയിൽ ഹൈബി ചൂണ്ടിക്കാട്ടി.

ഡീൻ കുര്യാക്കോസ്

രാജ്യത്തെ വൻകിട വ്യവസായികളുടെ താൽപ്പര്യാർത്ഥമാണ് കപ്പൽ പുനർ നിർമ്മാണ ബിൽ കേന്ദ്ര സർക്കാർ പാസാക്കുന്നതെന്ന് ഡീൻ കുര്യാക്കോസ്.തൊഴിലില്ലായ്മ പരിഹരിക്കാനെന്ന് അവകാശപ്പെട്ട് ദ്രുതഗതിയിൽ ബിൽ പാസാക്കുന്നതിന്‍റെ ഉദ്ദേശ്യം ഇക്കാരണത്താൽ തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും ബില്ലിന്‍റെ ചർച്ചയുടെ ഭാഗമായി ഡീൻ പറഞ്ഞു.