തിരുവനന്തപുരം: വീട്ടിലെ പട്ടിണി മൂലം മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറിയ അമ്മയ്ക്ക് നാടിന്റെ സഹായവും സാന്ത്വനവും.
പട്ടിണിമൂലം മക്കൾ മണ്ണുവാരി തിന്നുന്നതു കണ്ട് അവരെ ശിശുക്ഷേമസമിതിക്കു കൈമാറിയ അമ്മയുടെ ദയനീയ ജീവതകഥ മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനു പിന്നാലെ, നാട്ടുകാരും നേതാക്കളും സാന്ത്വനവുമായി ആ അമ്മയുടെ അടുത്തെത്തി. ദയനീയ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന ആ അമ്മയ്ക്ക് താൽക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് മേയർ കെ. ശ്രീകുമാർ കൈമാറി.
നഗരസഭയുടെ ശുചീകരണ വിഭാഗത്തിൽ പ്രതിദിനം 630 രൂപ ശന്പളം ലഭിക്കുന്ന താൽക്കാലിക ജോലിയാണ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ നഗരസഭ ഹെൽത്ത് ഓഫീസറുടെ മുന്നിൽ ഹാജരായി ജോലിയിൽ പ്രവേശിക്കാം.
കൈതമുക്ക് റയിൽവേ പുറന്പോക്കിൽ കഴിയുന്ന മറ്റ് 12 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും നഗരസഭ അടിയന്തര നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. ഇവരുടെ കുടുംബത്തിന് റേഷൻ കാർഡ്, ആധാർ, തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ ഇല്ല. ഇത് പരിഹരിക്കാൻ നഗരസഭ സാധ്യമായതെല്ലാം ചെയ്യും. ശിശുക്ഷേമ സമിതിക്ക് കൈമാറിയ നാലു കുട്ടികളെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഈ കുടുംബത്തിന് ഇന്നലെ റേഷൻ കാർഡ് അനുവദിച്ചു.
കൈതമുക്കിലെ കുടുംബത്തിൽ പട്ടിണിമൂലം കുട്ടികൾ മണ്ണ് വാരിത്തിന്ന സംഭവം സമൂഹത്തിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും അങ്കണവാടി പ്രവർത്തകരും ഉണ്ടായിട്ടും ഈ കുടുംബത്തിന്റെ അവസ്ഥ ആരും അറിയാതെ പോയ സാഹചര്യം അന്വേഷണ വിധേയമാക്കണമെന്നും ജോസഫൈൻ പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്നെത്തും
തിരുവനന്തപുരം: പട്ടിണിമൂലം അമ്മ കുഞ്ഞുമക്കളെ ശിശുക്ഷേമ സമിതിയിലാക്കിയ സംഭവത്തിൽ തെളിവെടുപ്പു നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്നു കേരളത്തിലെത്തും.
സംഭവത്തിൽ കമ്മീഷൻ നേരിട്ട് തെളിവെടുക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യും.
പട്ടിണിമൂലം മക്കൾ മണ്ണുവാരി തിന്നുന്നതു കണ്ട് അവരെ ശിശുക്ഷേമസമിതിക്കു കൈമാറിയ അമ്മയുടെ ദയനീയ ജീവതകഥ മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനു പിന്നാലെ, നാട്ടുകാരും നേതാക്കളും സാന്ത്വനവുമായി ആ അമ്മയുടെ അടുത്തെത്തി. ദയനീയ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന ആ അമ്മയ്ക്ക് താൽക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് മേയർ കെ. ശ്രീകുമാർ കൈമാറി.
നഗരസഭയുടെ ശുചീകരണ വിഭാഗത്തിൽ പ്രതിദിനം 630 രൂപ ശന്പളം ലഭിക്കുന്ന താൽക്കാലിക ജോലിയാണ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ നഗരസഭ ഹെൽത്ത് ഓഫീസറുടെ മുന്നിൽ ഹാജരായി ജോലിയിൽ പ്രവേശിക്കാം.
കൈതമുക്ക് റയിൽവേ പുറന്പോക്കിൽ കഴിയുന്ന മറ്റ് 12 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും നഗരസഭ അടിയന്തര നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. ഇവരുടെ കുടുംബത്തിന് റേഷൻ കാർഡ്, ആധാർ, തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ ഇല്ല. ഇത് പരിഹരിക്കാൻ നഗരസഭ സാധ്യമായതെല്ലാം ചെയ്യും. ശിശുക്ഷേമ സമിതിക്ക് കൈമാറിയ നാലു കുട്ടികളെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഈ കുടുംബത്തിന് ഇന്നലെ റേഷൻ കാർഡ് അനുവദിച്ചു.
കൈതമുക്കിലെ കുടുംബത്തിൽ പട്ടിണിമൂലം കുട്ടികൾ മണ്ണ് വാരിത്തിന്ന സംഭവം സമൂഹത്തിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും അങ്കണവാടി പ്രവർത്തകരും ഉണ്ടായിട്ടും ഈ കുടുംബത്തിന്റെ അവസ്ഥ ആരും അറിയാതെ പോയ സാഹചര്യം അന്വേഷണ വിധേയമാക്കണമെന്നും ജോസഫൈൻ പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്നെത്തും
തിരുവനന്തപുരം: പട്ടിണിമൂലം അമ്മ കുഞ്ഞുമക്കളെ ശിശുക്ഷേമ സമിതിയിലാക്കിയ സംഭവത്തിൽ തെളിവെടുപ്പു നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്നു കേരളത്തിലെത്തും.
സംഭവത്തിൽ കമ്മീഷൻ നേരിട്ട് തെളിവെടുക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യും.