![വിശപ്പടക്കാൻ മണ്ണ്: വാർത്ത തെറ്റെന്നു ബാലാവകാശ കമ്മീഷൻ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13774803/full.jpg)
തിരുവനന്തപുരം: കൈതമുക്കിൽ വിശപ്പു സഹിക്കാതെ കുട്ടികൾ മണ്ണുവാരി തിന്നതായി മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവ വിരുദ്ധമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ്.
ഇളയകുട്ടി മണ്ണുവാരി കളിക്കുന്നതു കണ്ടുകൊണ്ട് സ്ഥലത്തെത്തിയ ശിശു ക്ഷേമ സമിതി പ്രവർത്തകർ പട്ടിണി കാരണം കുട്ടികൾ മണ്ണുവാരി തിന്നുന്നതായി തെറ്റിദ്ധരിച്ചതാണ് ഇത്തരമൊരു വാർത്തയ്ക്കു ഇടയാക്കിയത്. തെറ്റായി റിപ്പോർട്ടു ചെയ്ത സംഭവം കേരളജനത്തിനു ആകെ അപമാനകരമായിപ്പോയെന്നു ചെയർമാൻ പറഞ്ഞു.
കുട്ടികളുടെ കൈതമുക്കിലുള്ള വീടു സന്ദർശിച്ച് അമ്മയും മുത്തശിയും സമീപവാസികളുമായും സംസാരിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെയർമാൻ.
ഭർത്താവ് കൃത്യമായി ജോലിക്കു പോവുകയും വീട്ടിലേക്കു ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങി നൽകുകയും ചെയ്യുന്നുണ്ടെന്നു കുട്ടികളുടെ അമ്മ ശ്രീദേവി കമ്മീഷനു മുന്പാകെ മൊഴി നൽകി. വീട്ടിലെത്തിയ ശിശുക്ഷേമ സമിതി പ്രവർത്തകർ എഴുതിത്തയ്യാറാക്കിയ കടലാസിൽ വായിച്ചു നോക്കാതെ അവർ ഒപ്പിട്ടു നൽകുകയായിരുന്നുവെന്നു കമ്മീഷനു മുന്പാകെ പറഞ്ഞതായി ചെയർമാൻ അറിയിച്ചു.
പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ കുട്ടികളെയും അമ്മയെയും കാണുകയും അമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇളയകുട്ടി മണ്ണുവാരി കളിക്കുന്നതു കണ്ടുകൊണ്ട് സ്ഥലത്തെത്തിയ ശിശു ക്ഷേമ സമിതി പ്രവർത്തകർ പട്ടിണി കാരണം കുട്ടികൾ മണ്ണുവാരി തിന്നുന്നതായി തെറ്റിദ്ധരിച്ചതാണ് ഇത്തരമൊരു വാർത്തയ്ക്കു ഇടയാക്കിയത്. തെറ്റായി റിപ്പോർട്ടു ചെയ്ത സംഭവം കേരളജനത്തിനു ആകെ അപമാനകരമായിപ്പോയെന്നു ചെയർമാൻ പറഞ്ഞു.
കുട്ടികളുടെ കൈതമുക്കിലുള്ള വീടു സന്ദർശിച്ച് അമ്മയും മുത്തശിയും സമീപവാസികളുമായും സംസാരിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെയർമാൻ.
ഭർത്താവ് കൃത്യമായി ജോലിക്കു പോവുകയും വീട്ടിലേക്കു ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങി നൽകുകയും ചെയ്യുന്നുണ്ടെന്നു കുട്ടികളുടെ അമ്മ ശ്രീദേവി കമ്മീഷനു മുന്പാകെ മൊഴി നൽകി. വീട്ടിലെത്തിയ ശിശുക്ഷേമ സമിതി പ്രവർത്തകർ എഴുതിത്തയ്യാറാക്കിയ കടലാസിൽ വായിച്ചു നോക്കാതെ അവർ ഒപ്പിട്ടു നൽകുകയായിരുന്നുവെന്നു കമ്മീഷനു മുന്പാകെ പറഞ്ഞതായി ചെയർമാൻ അറിയിച്ചു.
പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ കുട്ടികളെയും അമ്മയെയും കാണുകയും അമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.