![വഞ്ചിയൂർ കോടതിയിലെ പ്രശ്നങ്ങൾക്കു തീർപ്പായില്ല; ഇന്നു വീണ്ടും ചർച്ച](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13774808/full.jpg)
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നത്തിനു പരിഹാരമായില്ല. ഇന്നലെ ബാർ കൗണ്‍സിൽ ചെയർമാൻ തിരുവനന്തപുരത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ലെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മജിസ്ട്രേറ്റ് ദീപ മോഹനന്റെ കോടതി അഭിഭാഷകർ ബഹിഷ്കരിച്ചു വരികയാണ്. ഇതു തുടരുമെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ബഹിഷ്കരണത്തെ തുടർന്ന് ദീപ മോഹനൻ അവധിയിലാണ്.
ഹൈക്കോടതി ചുമതലപ്പെടുത്തിയതനുസരിച്ച് ബാർ കൗണ്‍സിൽ ചെയർമാൻ ഷാനവാസ് ഖാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ജില്ലാ ജഡ്ജിയുമായും ബാർ അസോസിയേഷൻ ഭാരവാഹികളുമായും ചർച്ച നടത്തിയെന്നും പ്രശ്നങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രശ്നങ്ങൾ അവശേഷിക്കുന്നതായി പിന്നാലെ അസോസിയേഷൻ ഭാരവാഹികൾ നിലപാടെടുത്തു.
ഇന്നു കൊച്ചിയിൽ ബാർ കൗണ്‍സിൽ യോഗം ചേരും. കേരളത്തിലെ മുഴുവൻ ബാർ അസോസിയേഷൻ ഭാരവാഹികളെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. നാളെ ജുഡീഷൽ ഓഫീസർമാരുമായും ചർച്ച നടത്തുന്നുണ്ട്. ഇതോടെ പ്രശ്നത്തിനു പരിഹാരമാകുമെന്നാണു പ്രതീക്ഷ. അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന ആവശ്യം ബാർ അസോസിയേഷൻ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മജിസ്ട്രേറ്റിനെ തടഞ്ഞ സംഭവത്തിൽ ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയിൽ കത്ത് നൽകിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കെതിരേ പോലീസ് കേസുമുണ്ട്.
വാഹനാപകട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്റെ നടപടിയെ അഭിഭാഷകർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കെഎസ്ആർടിസി ബസ് യാത്രക്കാരിയായ ലതാകുമാരിയാണ് പ്രതി ഭീഷണിപ്പെടുത്തിയെന്ന മൊഴി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതയിൽ നൽകിയത്. ഇതേ തുടർന്നു മജിസ്ട്രേറ്റ് ദീപ മോഹനൻ ജാമ്യം റദ്ദാക്കി. ഇതാണ് അഭിഭാഷകരുടെ പ്രതിഷേധത്തിലേക്കു നയിച്ചത്.
മജിസ്ട്രേറ്റ് ദീപ മോഹനന്റെ കോടതി അഭിഭാഷകർ ബഹിഷ്കരിച്ചു വരികയാണ്. ഇതു തുടരുമെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ബഹിഷ്കരണത്തെ തുടർന്ന് ദീപ മോഹനൻ അവധിയിലാണ്.
ഹൈക്കോടതി ചുമതലപ്പെടുത്തിയതനുസരിച്ച് ബാർ കൗണ്‍സിൽ ചെയർമാൻ ഷാനവാസ് ഖാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ജില്ലാ ജഡ്ജിയുമായും ബാർ അസോസിയേഷൻ ഭാരവാഹികളുമായും ചർച്ച നടത്തിയെന്നും പ്രശ്നങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രശ്നങ്ങൾ അവശേഷിക്കുന്നതായി പിന്നാലെ അസോസിയേഷൻ ഭാരവാഹികൾ നിലപാടെടുത്തു.
ഇന്നു കൊച്ചിയിൽ ബാർ കൗണ്‍സിൽ യോഗം ചേരും. കേരളത്തിലെ മുഴുവൻ ബാർ അസോസിയേഷൻ ഭാരവാഹികളെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. നാളെ ജുഡീഷൽ ഓഫീസർമാരുമായും ചർച്ച നടത്തുന്നുണ്ട്. ഇതോടെ പ്രശ്നത്തിനു പരിഹാരമാകുമെന്നാണു പ്രതീക്ഷ. അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന ആവശ്യം ബാർ അസോസിയേഷൻ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മജിസ്ട്രേറ്റിനെ തടഞ്ഞ സംഭവത്തിൽ ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയിൽ കത്ത് നൽകിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കെതിരേ പോലീസ് കേസുമുണ്ട്.
വാഹനാപകട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്റെ നടപടിയെ അഭിഭാഷകർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കെഎസ്ആർടിസി ബസ് യാത്രക്കാരിയായ ലതാകുമാരിയാണ് പ്രതി ഭീഷണിപ്പെടുത്തിയെന്ന മൊഴി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതയിൽ നൽകിയത്. ഇതേ തുടർന്നു മജിസ്ട്രേറ്റ് ദീപ മോഹനൻ ജാമ്യം റദ്ദാക്കി. ഇതാണ് അഭിഭാഷകരുടെ പ്രതിഷേധത്തിലേക്കു നയിച്ചത്.