![ദുരിതാശ്വാസ തുക തിരികെ നൽകാൻ റവന്യുവകുപ്പ് നോട്ടീസ്, ജപ്തി നടപടികളുമായി സഹകരണ വകുപ്പ്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773654/full.jpg)
പത്തനംതിട്ട: മഹാപ്രളയത്തിലൂടെ ദുരിതത്തിലായവരെ ദ്രോഹിക്കുന്നതിൽ സർക്കാർ വകുപ്പുകൾ മത്സരിക്കുന്നു. 2018 ഓഗസ്റ്റിലെ മഹാപ്രളയത്തേ തുടർന്ന് സകലതും നഷ്ടപ്പെട്ട കുടുംബങ്ങളിലേക്കാണ് റവന്യു, സഹകരണ വകുപ്പുകളുടെ നോട്ടീസുകൾ പ്രവഹിക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിൽ മഹാപ്രളയത്തേ തുടർന്ന് ദുരിതാശ്വാസമായി നൽകിയ തുക തിരികെ അടയ്ക്കണമെന്നു കാണിച്ച് നിരവധി കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. പ്രളയത്തിൽ വീട് തകർന്നവർക്ക് അടക്കം നൽകിയത് അധിക തുകയാണെന്നും ഏഴു ദിവസത്തിനകം ഇതു തിരികെ അടയ്ക്കണമെന്നുമാണ് നോട്ടീസുകളിലെ ഉള്ളടക്കം.വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തോത് നിശ്ചയിച്ചത്. ഇതനുസരിച്ച് സർക്കാർ നൽകിയ നിർദേശപ്രകാരം തുക അനുവദിച്ചു. പലർക്കും തുച്ഛമായ തുകയാണ് ഇത്തരത്തിൽ അനുവദിച്ചത്. ഇതേത്തുടർന്ന് അപ്പീലുകൾ നൽകാൻ അവസരമുണ്ടായിരുന്നു.
അപ്പീൽ നൽകിയവരിൽ ചിലർക്ക് രണ്ടാമത് തുക അനുവദിച്ചു. ഇത്തരത്തിൽ ഘട്ടംഘട്ടമായി ഒരുവർഷം മുന്പ് അക്കൗണ്ടുകളിൽ വന്ന പണം വിനിയോഗിച്ച് ദുരിതബാധിതർ വീടുകളുടെ അറ്റകുറ്റപ്പണികളും മറ്റും നടത്തി. ഇത്തരത്തിൽ വിനിയോഗിച്ച പണം തിരികെ പിടിക്കാനുള്ള റവന്യുവകുപ്പ് നോട്ടീസ് ലഭിച്ചതോടെ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. മഹാപ്രളയത്തിൽ ജീവനോപാധികൾ അടക്കം സകലതും നഷ്ടപ്പെടുകയും വീടുകളിൽ കയറി താമസിക്കാൻ പോലും നിർവാഹമില്ലാതിരിക്കുകയും ചെയ്ത കുടുംബങ്ങളിലേക്ക് നോട്ടീസ് എത്തിയതോടെ പലരും മാനസിക സംഘർഷത്തിലായി. നോട്ടീസ് ലഭിച്ചവർ താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പണം തിരികെ അടയ്ക്കണമെന്നും രണ്ടാഴ്ച വരെ സാവകാശം നൽകാമെന്നുമാണ് മറുപടി.
എന്നാൽ അധികമായി അക്കൗണ്ടുകളിലേക്ക് പോയ പണമാണ ്തിരികെ പിടിക്കുന്നതെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം. പ്രളയബാധിതർക്കായി അനുവദിച്ച 10,000 രൂപയും ഇത്തരത്തിൽ രണ്ടുതവണ പലർക്കും പോയിട്ടുണ്ടെന്നും ഇതും തിരികെപിടിക്കുന്നുണ്ടെന്നും റവന്യുവകുപ്പ് അധികൃതർ പറഞ്ഞു.
ബിജു കുര്യൻ
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിൽ മഹാപ്രളയത്തേ തുടർന്ന് ദുരിതാശ്വാസമായി നൽകിയ തുക തിരികെ അടയ്ക്കണമെന്നു കാണിച്ച് നിരവധി കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. പ്രളയത്തിൽ വീട് തകർന്നവർക്ക് അടക്കം നൽകിയത് അധിക തുകയാണെന്നും ഏഴു ദിവസത്തിനകം ഇതു തിരികെ അടയ്ക്കണമെന്നുമാണ് നോട്ടീസുകളിലെ ഉള്ളടക്കം.വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തോത് നിശ്ചയിച്ചത്. ഇതനുസരിച്ച് സർക്കാർ നൽകിയ നിർദേശപ്രകാരം തുക അനുവദിച്ചു. പലർക്കും തുച്ഛമായ തുകയാണ് ഇത്തരത്തിൽ അനുവദിച്ചത്. ഇതേത്തുടർന്ന് അപ്പീലുകൾ നൽകാൻ അവസരമുണ്ടായിരുന്നു.
അപ്പീൽ നൽകിയവരിൽ ചിലർക്ക് രണ്ടാമത് തുക അനുവദിച്ചു. ഇത്തരത്തിൽ ഘട്ടംഘട്ടമായി ഒരുവർഷം മുന്പ് അക്കൗണ്ടുകളിൽ വന്ന പണം വിനിയോഗിച്ച് ദുരിതബാധിതർ വീടുകളുടെ അറ്റകുറ്റപ്പണികളും മറ്റും നടത്തി. ഇത്തരത്തിൽ വിനിയോഗിച്ച പണം തിരികെ പിടിക്കാനുള്ള റവന്യുവകുപ്പ് നോട്ടീസ് ലഭിച്ചതോടെ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. മഹാപ്രളയത്തിൽ ജീവനോപാധികൾ അടക്കം സകലതും നഷ്ടപ്പെടുകയും വീടുകളിൽ കയറി താമസിക്കാൻ പോലും നിർവാഹമില്ലാതിരിക്കുകയും ചെയ്ത കുടുംബങ്ങളിലേക്ക് നോട്ടീസ് എത്തിയതോടെ പലരും മാനസിക സംഘർഷത്തിലായി. നോട്ടീസ് ലഭിച്ചവർ താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പണം തിരികെ അടയ്ക്കണമെന്നും രണ്ടാഴ്ച വരെ സാവകാശം നൽകാമെന്നുമാണ് മറുപടി.
എന്നാൽ അധികമായി അക്കൗണ്ടുകളിലേക്ക് പോയ പണമാണ ്തിരികെ പിടിക്കുന്നതെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം. പ്രളയബാധിതർക്കായി അനുവദിച്ച 10,000 രൂപയും ഇത്തരത്തിൽ രണ്ടുതവണ പലർക്കും പോയിട്ടുണ്ടെന്നും ഇതും തിരികെപിടിക്കുന്നുണ്ടെന്നും റവന്യുവകുപ്പ് അധികൃതർ പറഞ്ഞു.
ബിജു കുര്യൻ