+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടിയെ ആക്രമിച്ച കേസ്: വിചാരണ പുനരാരംഭിച്ചു, ദിലീപ് ഹാജരായില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിൽ പുനരാരംഭിച്ചു. മുഖ്യപ്രതി സു
നടിയെ ആക്രമിച്ച കേസ്: വിചാരണ പുനരാരംഭിച്ചു,  ദിലീപ് ഹാജരായില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിൽ പുനരാരംഭിച്ചു. മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി അടുക്കമുള്ളവർ കോടതിയിൽ ഹാജരായി. പ്രദീപ്, മാർട്ടിൻ, വിജീഷ് എന്നീ പ്രതികൾ ഹാജരായി വാദം കേട്ടു. എന്നാൽ കേസിൽ പ്രതിയായ നടൻ ദിലീപ് വിചാരണ നടപടികൾക്കായി കോടതിയിൽ ഹാജരായില്ല. അദ്ദേഹം അഭിഭാഷകൻ മുഖേനെ അവധി ആവശ്യപ്പെട്ടിരുന്നു.

പ്രധാന തെളിവായ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ നടൻ ദിലീപിനു കൈമാറേണ്ടെന്ന് സുപ്രീംകോടതി വിധി വന്നതോടെയാണ് വിചാരണ പുനരാരംഭിച്ചത്. കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണകോടതിയിൽ അപേക്ഷ നൽകി. പരിശോധനയ്ക്കുള്ള വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നു ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒരാഴ്ചയ്ക്കകം വിവരം അറിയിക്കണമെന്നു കോടതി നിർദേശിച്ചു.
ഇതിനിടയിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ ഒൻപതാം പ്രതി സനിൽകുമാർ എന്ന മേസ്തിരി സനിലിന്‍റെ ജാമ്യം റദ്ദാക്കിയിരുന്നു. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇയാൾ ഹാജരാവാത്തതിനെ തുടർന്നാണിത്. ജാമ്യാക്കാരെ കോടതി വിളിച്ചുവരുത്തി. പ്രതിയെ ഹാജരാക്കിയില്ലെങ്കിൽ പിഴയായി 80,000 രൂപ വീതം ജാമ്യക്കാർ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും അറിയിച്ചു.