![രാജഗിരിക്ക് കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് കാന്പസ് പുരസ്കാരം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773437/full.jpg)
കൊച്ചി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള വാർഷിക സ്വച്ഛ് കാന്പസ് പുരസ്കാരം കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിന്(ഓട്ടോണമസ്). റസിഡൻഷ്യൽ കോളജ്-യുജിസി വിഭാഗം റാങ്കിംഗ് പട്ടികയിൽ രണ്ടാം സ്ഥാനമാണ് രാജഗിരി സ്വന്തമാക്കിയത്. ന്യൂഡൽഹിയിൽ ഇന്നലെ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് കോളജ് പ്രിൻസിപ്പാൾ ഡോ. ബിനോയ് ജോസഫിന് പുരസ്കാരം കൈമാറി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ഇത് അഭിമാന നേട്ടമാണെന്ന് രാജഗിരി കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി പറഞ്ഞു.
ശുചിത്വം, വൃത്തി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മികവു പുലർത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഓരോ വർഷവും സ്വച്ഛതാ റാങ്കിംഗിനായി മന്ത്രാലയം പരിഗണിക്കുക. കോളജ് കാന്പസിലെ പച്ചപ്പ്, സൗരോർജർത്തിന്റെ ഉപയോഗം, മഴവെള്ള സംഭരണം, ജല ഉപഭോഗം, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, പരിസര ശുചിത്വം, ശൗചാലയത്തിന്റെ ലഭ്യത, രാജ്യത്തിന്റെ പാരന്പര്യത്തെ ഉത്തേജിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വിലയിരുത്തിയാണ് മന്ത്രാലയം പട്ടിക തയാറാക്കിയത്. ഓഗസ്റ്റ് 30 നാണ് കേന്ദ്ര സംഘം കോളജിലെത്തി പരിശോധന നടത്തിയത്.
ശുചിത്വം, വൃത്തി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മികവു പുലർത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഓരോ വർഷവും സ്വച്ഛതാ റാങ്കിംഗിനായി മന്ത്രാലയം പരിഗണിക്കുക. കോളജ് കാന്പസിലെ പച്ചപ്പ്, സൗരോർജർത്തിന്റെ ഉപയോഗം, മഴവെള്ള സംഭരണം, ജല ഉപഭോഗം, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, പരിസര ശുചിത്വം, ശൗചാലയത്തിന്റെ ലഭ്യത, രാജ്യത്തിന്റെ പാരന്പര്യത്തെ ഉത്തേജിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വിലയിരുത്തിയാണ് മന്ത്രാലയം പട്ടിക തയാറാക്കിയത്. ഓഗസ്റ്റ് 30 നാണ് കേന്ദ്ര സംഘം കോളജിലെത്തി പരിശോധന നടത്തിയത്.