തിരുവനന്തപുരം: പട്ടിണി സഹിക്കാൻ കഴിയാതെ നാലു മക്കളെ അമ്മ ശിശുക്ഷേമ സമിതിക്കു കൈമാറി. തിരുവനന്തപുരത്ത് കൈതമുക്കിൽ റെയിൽവേ പുറന്പോക്കിൽ താമസിക്കുന്ന സ്ത്രീയാണ് ആറു മക്കളിൽ നാലുപേരെ ശിശുക്ഷേമ സമിതിക്കു കൈമാറിയത്.
വിശപ്പ് സഹിക്കാൻ കഴിയാതെ ഒരു കുട്ടി മണ്ണ് വാരിത്തിന്നുന്നതുകണ്ടു സഹിക്കാൻ കഴിയാതെയാണ് മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറുന്നതെന്ന് ശിശുക്ഷേമ സമിതിക്കു നൽകിയ അപേക്ഷയിൽ പറയുന്നു.
കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിൽ ടർപാളിൻകൊണ്ടു മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും താമസിക്കുന്നത്. കൂലിപ്പണിക്കാരനായ ഭർത്താവ് ലഭിക്കുന്ന പണത്തിലേറെയും മദ്യപിക്കാൻ ഉപയോഗിക്കുന്നതായും മദ്യപിച്ചെത്തിയശേഷം കുട്ടികളെ മർദിക്കുമെന്നും ശിശുക്ഷേമ സമിതിക്ക് നൽകിയ പരാതിയിൽ അമ്മ പറയുന്നു.
മുലപ്പാൽ കുടിക്കുന്ന ഒന്നര വയസുള്ളതും മൂന്നുമാസം പ്രായമുള്ളതുമായ രണ്ടു കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്കു കൈമാറിയിട്ടില്ല. രണ്ടു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ഭർത്താവ് കുഞ്ഞുമോന് കൂലിപ്പണിയാണ് തൊഴിലെന്നും സ്വന്തമായി റേഷൻകാർഡ് ഉണ്ടെന്നും സ്ത്രീ ശിശുക്ഷേമ സമിതി പ്രവർത്തകരെ അറിയിച്ചു. കുട്ടി കൾക്ക് വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ സഹായവും നൽകുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
കുട്ടികളുടെ അമ്മയ്ക്ക് നഗരസഭയിൽ ജോലിനൽകും: മേയർ
കൈതമുക്കിൽ റെയിൽവേ പുറന്പോക്കിൽ താമസിക്കുന്ന കുടുംബത്തെ സന്ദർശിച്ചതായും കുട്ടികളുടെ അമ്മയ്ക്ക് നഗരസഭയിൽ താത്കാലിക ജോലി നൽകുമെന്നും മേയർ കെ. ശ്രീകുമാർ അറിയിച്ചു. നഗരസഭയിൽ പണി പൂർത്തിയായി കിടക്കുന്ന ഫ്ളാറ്റുകളിലൊന്ന് കുടുംബത്തിനു നൽകാൻ നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
വിശപ്പ് സഹിക്കാൻ കഴിയാതെ ഒരു കുട്ടി മണ്ണ് വാരിത്തിന്നുന്നതുകണ്ടു സഹിക്കാൻ കഴിയാതെയാണ് മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറുന്നതെന്ന് ശിശുക്ഷേമ സമിതിക്കു നൽകിയ അപേക്ഷയിൽ പറയുന്നു.
കൈതമുക്കിൽ റെയിൽവേ പുറമ്പോക്കിൽ ടർപാളിൻകൊണ്ടു മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും താമസിക്കുന്നത്. കൂലിപ്പണിക്കാരനായ ഭർത്താവ് ലഭിക്കുന്ന പണത്തിലേറെയും മദ്യപിക്കാൻ ഉപയോഗിക്കുന്നതായും മദ്യപിച്ചെത്തിയശേഷം കുട്ടികളെ മർദിക്കുമെന്നും ശിശുക്ഷേമ സമിതിക്ക് നൽകിയ പരാതിയിൽ അമ്മ പറയുന്നു.
മുലപ്പാൽ കുടിക്കുന്ന ഒന്നര വയസുള്ളതും മൂന്നുമാസം പ്രായമുള്ളതുമായ രണ്ടു കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്കു കൈമാറിയിട്ടില്ല. രണ്ടു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ഭർത്താവ് കുഞ്ഞുമോന് കൂലിപ്പണിയാണ് തൊഴിലെന്നും സ്വന്തമായി റേഷൻകാർഡ് ഉണ്ടെന്നും സ്ത്രീ ശിശുക്ഷേമ സമിതി പ്രവർത്തകരെ അറിയിച്ചു. കുട്ടി കൾക്ക് വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ സഹായവും നൽകുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
കുട്ടികളുടെ അമ്മയ്ക്ക് നഗരസഭയിൽ ജോലിനൽകും: മേയർ
കൈതമുക്കിൽ റെയിൽവേ പുറന്പോക്കിൽ താമസിക്കുന്ന കുടുംബത്തെ സന്ദർശിച്ചതായും കുട്ടികളുടെ അമ്മയ്ക്ക് നഗരസഭയിൽ താത്കാലിക ജോലി നൽകുമെന്നും മേയർ കെ. ശ്രീകുമാർ അറിയിച്ചു. നഗരസഭയിൽ പണി പൂർത്തിയായി കിടക്കുന്ന ഫ്ളാറ്റുകളിലൊന്ന് കുടുംബത്തിനു നൽകാൻ നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.