![ഇന്ധനവില ഒരു മാസത്തിനിടെ രണ്ടു രൂപയോളം വർധിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13758647/full.jpg)
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയർന്നതോടെ സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്നനിലയിലാണ് നിലവിൽ പെട്രോൾ, ഡീസൽ വില. കൊച്ചിയിൽ ഇന്നലെ പെട്രോളിന് 77.03 രൂപയും ഡീസലിന് 69.59 രൂപയുമായിരുന്നു.
ഒരു മാസത്തിനിടെ രണ്ടിനും രണ്ടു രൂപയോളം വർധിച്ചു. ശനിയാഴ്ച പെട്രോളിന് 76.96 ആയിരുന്നു വില. ഡീസൽ വിലയിൽ ഇന്നലെ വർധനയുണ്ടായില്ല. തിരുവനന്തപുരത്തു പെട്രോൾ വില 77.26 രൂപയാണ്.
വിലവർധനയിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ലഭിക്കുന്ന അധികവരുമാനത്തിലുള്ള നികുതി ഒഴിവാക്കി ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിനു പരിഹാരം കാണണമെന്നു ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് (എഫ്എഐപിടി) ദേശീയ വൈസ് പ്രസിഡന്റ് പി. ശബരിനാഥ് ആവശ്യപ്പെട്ടു. ബജറ്റ് നിർദേശത്തേക്കാൾ അധിക വരുമാനമാണ് ഇന്ധനനികുതിയായി ഇപ്പോൾ സർക്കാരിനു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിനിടെ രണ്ടിനും രണ്ടു രൂപയോളം വർധിച്ചു. ശനിയാഴ്ച പെട്രോളിന് 76.96 ആയിരുന്നു വില. ഡീസൽ വിലയിൽ ഇന്നലെ വർധനയുണ്ടായില്ല. തിരുവനന്തപുരത്തു പെട്രോൾ വില 77.26 രൂപയാണ്.
വിലവർധനയിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ലഭിക്കുന്ന അധികവരുമാനത്തിലുള്ള നികുതി ഒഴിവാക്കി ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിനു പരിഹാരം കാണണമെന്നു ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് (എഫ്എഐപിടി) ദേശീയ വൈസ് പ്രസിഡന്റ് പി. ശബരിനാഥ് ആവശ്യപ്പെട്ടു. ബജറ്റ് നിർദേശത്തേക്കാൾ അധിക വരുമാനമാണ് ഇന്ധനനികുതിയായി ഇപ്പോൾ സർക്കാരിനു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.