കൊടുങ്ങല്ലൂർ: ബൈപാസിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഡ്രൈവർ വെന്തുമരിച്ചു. എറണാകുളം ചാത്തേടം തുരുത്തിപ്പുറം പടമാട്ടുമ്മൽ അന്തപ്പന്റെ മകൻ ടൈറ്റസ് (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ സർവീസ് റോഡിലെ ഗൗരീശങ്കർ സിഗ്നലിനു സമീപമായിരുന്നു സംഭവം. അപകടസമയത്തു ടൈറ്റസ് മാത്രമാണ് കാറിലുണ്ടായിരുന്നത്.
സർവീസ് റോഡിലുള്ള പന്പിൽനിന്നു പെട്രോൾ അടിച്ചശേഷം കാർ അധികദൂരം പോകുന്നതിനു മുന്പായിരുന്നു തീപിടിത്തം.
തീ പിടിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽനിന്ന് ഒരു പറന്പിലേക്ക് ഇടിച്ചുകയറി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് എത്തി ടൈറ്റസിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാർ കത്തിയതിന്റെ കാരണം പോലീസ് അന്വേഷിച്ചു വരുന്നു. ജോയ്സാണു ഭാര്യ. മക്കൾ: അനഘ, നിഖിത.
സർവീസ് റോഡിലുള്ള പന്പിൽനിന്നു പെട്രോൾ അടിച്ചശേഷം കാർ അധികദൂരം പോകുന്നതിനു മുന്പായിരുന്നു തീപിടിത്തം.
തീ പിടിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽനിന്ന് ഒരു പറന്പിലേക്ക് ഇടിച്ചുകയറി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് എത്തി ടൈറ്റസിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാർ കത്തിയതിന്റെ കാരണം പോലീസ് അന്വേഷിച്ചു വരുന്നു. ജോയ്സാണു ഭാര്യ. മക്കൾ: അനഘ, നിഖിത.