തിരുവനന്തപുരം: കേരള സർവകലാശാലാ മോഡറേഷൻ മാർക്ക് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറും. മോഡറേഷന്റെ മറവിൽ അനർഹർക്ക് അടക്കം മാർക്ക് നൽകിയ സംഭവം വിവാദമായതോടെ സർവകലാശാല അധികൃതരുടെ ആവശ്യപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണം പൂർത്തിയായി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസെടുത്ത് അന്വേഷണം വേണമെന്നു ജില്ലാ ക്രൈംബ്രാഞ്ച് ശിപാർശ ചെയ്തിരുന്നു. ഇത് ഡിജിപിയുടെ പരിഗണനയിലാണ്.
വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ സൈബർ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാകും അന്വേഷിക്കുക. 2016 ജൂണ്‍ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ നടന്ന 16 ബിരുദ പരീക്ഷകളിലാണ് മാർക്ക് തട്ടിപ്പു നടന്നത്.
വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ സൈബർ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാകും അന്വേഷിക്കുക. 2016 ജൂണ്‍ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ നടന്ന 16 ബിരുദ പരീക്ഷകളിലാണ് മാർക്ക് തട്ടിപ്പു നടന്നത്.