എടത്വ: വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തയ്യൽ തൊഴിലാളി ആയിരുന്ന തലവടി മുരിക്കോലിൽ (മണക്ക്) പരേതനായ എം.സി. ജോണിന്റെ ഭാര്യ അന്നമ്മയെ (അമ്മിണി-83) യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴിനു ശേഷമാണ് സംഭവം.
മുറിക്കുള്ളിലെ ജനാലക്കന്പിയിൽ വെള്ളമുണ്ട് കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ ഏഴോടെ അന്നമ്മ മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അന്നമ്മ പുറത്തിറങ്ങാതിരുന്നതിനെത്തുടർന്ന് മകന്റെ ഭാര്യ കതകിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതേത്തുടർന്നു വീട്ടുകാർ എടത്വ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ജനാലച്ചില്ല് പൊട്ടിച്ചു നോക്കുന്പോൾ അന്നമ്മയെ ജനാലക്കന്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
സബ് ഇൻസ്പക്ടർ സിസിൽ ക്രിസ്റ്റിൽ രാജന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം അഞ്ചിനു പത്തിനു കുന്തിരിക്കൽ സിഎസ്ഐ പള്ളിയിൽ. മക്കൾ: ജോസ്, ബാബു, ഗീത, ജോളി. മരുമക്കൾ: വൽസമ്മ, ലത, രാജു, മോനിച്ചൻ.
മുറിക്കുള്ളിലെ ജനാലക്കന്പിയിൽ വെള്ളമുണ്ട് കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ ഏഴോടെ അന്നമ്മ മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അന്നമ്മ പുറത്തിറങ്ങാതിരുന്നതിനെത്തുടർന്ന് മകന്റെ ഭാര്യ കതകിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതേത്തുടർന്നു വീട്ടുകാർ എടത്വ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ജനാലച്ചില്ല് പൊട്ടിച്ചു നോക്കുന്പോൾ അന്നമ്മയെ ജനാലക്കന്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
സബ് ഇൻസ്പക്ടർ സിസിൽ ക്രിസ്റ്റിൽ രാജന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം അഞ്ചിനു പത്തിനു കുന്തിരിക്കൽ സിഎസ്ഐ പള്ളിയിൽ. മക്കൾ: ജോസ്, ബാബു, ഗീത, ജോളി. മരുമക്കൾ: വൽസമ്മ, ലത, രാജു, മോനിച്ചൻ.